തിരുവനന്തപുരം: വോട്ട് ചെയ്യുന്നതിനുളള തിരിച്ചറിയല്‍ രേഖയായി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിനും ഇലക്ഷന് കമ്മീഷന് നല്കിയ ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പിനും പുറമെ പത്ത് രേഖകള്‍ കൂടി അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവായി.
തിരിച്ചറിയല്‍ കാര്‍ഡോ, കമ്മീഷന് നല്കിയ വോട്ടര്‍ സ്ലിപ്പോ ഇല്ലാത്തവര്‍ക്ക് പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നൊഴികെയുളള ഫോട്ടോ പതിച്ച ബാങ്ക്-പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, പാന്‍ കാര്‍ഡ്, എന്‍പിആര്‍ സ്മാര്‍ട്ട് കാര്‍ഡ്, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴില്‍ കാര്‍ഡ്, ആരോഗ്യമന്ത്രാലയം അനുവദിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്ഷന് രേഖ, എംപി/എംഎല്‍എ/എംഎല്‍സി എന്നിവരുടെ ഔദേ്യാഗിക തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്ര-സംസ്ഥാന-പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നല്കിയ ഫോട്ടോ പതിച്ച സര്‍വ്വീസ് തിരിച്ചറില്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ തിരിച്ചറിയല്‍ കാര്‍ഡിലെ അച്ചടിപ്പിശക് അക്ഷരത്തെറ്റ് എന്നിവ ചൂണ്ടിക്കാട്ടി ആരുടെയും വോട്ടവകാശം നിഷേധിക്കരുതെന്ന് പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രവാസി വോട്ടര്‍മാര്‍ തിരിച്ചറിയല്‍ രേഖയായി അസല്‍ പാസ്പോര്‍ട്ട് തന്നെ ഹാജരാക്കണമെന്നും കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: