ന്യൂദല്‍ഹി: ക്രിമിനല്‍ മാനനഷ്ട നിയമം ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. നിയമം ഭരണഘടനാപരമായി തികച്ചും സാധുവാണെന്ന് അഭിപ്രായ സ്വാതന്ത്ര്യം മരവിപ്പിക്കുന്ന നിയമമാണിതെന്നും ചൂണ്ടിക്കാട്ടി നല്കിയ ഒരു പറ്റം ഹര്‍ജികള്‍ തള്ളി രാജ്യത്തെ പരമോന്നത നീതി പീഠം ഉത്തരവിട്ടു.
ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നത് ഭരണഘടനയുടെ 499, 500 വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ കുറ്റമാണ്. ഒരാള്‍ക്ക് തന്റെ മാന്യത നിലനിര്‍ത്താനുള്ള അവകാശവും അഭിപ്രായസ്വാതന്ത്ര്യവും സന്തുലിതമാകേണ്ടതുണ്ട്. അതിനാല്‍ രണ്ട് വകുപ്പുകളും ആവശ്യമാണ് – കോടതി പറഞ്ഞു. രാഹുല്‍ ഗാന്ധി, അരവിന്ദ് കേജ്രിവാള്, ഡോ. സുബ്രഹ്മണ്യന് സ്വാമി എന്നിവര്‍ നല്കിയ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ അതിപ്രധാനമായ ഈ ഉത്തരവ്.
ആര്‍എസ്എസാണ് ഗാന്ധിജിയെ കൊന്നതെന്ന് രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയില്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ ഒരു സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഈ കേസില്‍ നിന്ന് തലയൂരാന്‍ വേണ്ടിയാണ് രാഹുല്‍ ഹര്‍ജി നല്‍കിയത്. നിതിന്‍ ഗഡ്കരിയടക്കം നിരവധി പേരാണ് കേജ്രിവാളിനെതിരെ മാനനഷ്ടക്കേസ് നല്കിയയിട്ടുള്ളത്. ഇതില്‍ നിന്ന് രക്ഷതേടിയാണ് ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേജ്രിവാള് ഹര്‍ജി നല്‍കിയത്.
തങ്ങള്‍ക്ക് എതിരെ എന്തെങ്കിലും മാനനഷ്ടക്കേസ് ഉണ്ടെങ്കില്‍ അവ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതികളെ സമീപിക്കാന്‍ ഇവരോട് നിര്‍ദ്ദേശിച്ച സുപ്രീം കോടതി ഇതിന് അവര്‍ക്ക് എട്ടാഴ്ച സമയവും നല്കി. അഭിപ്രായ, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റുള്ളവരുടെ സല്‍പ്പേര് ചവിട്ടി മെതിക്കാനുള്ളതല്ല. ഒരാളെ അപകീര്‍ത്തിപ്പെടുത്തുകയെന്നാല്‍ അത് സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്, ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ മാനഷ്ടക്കേസെടുക്കാന് സര്‍ക്കാരിനും അധികാരമുണ്ട്. കോടതി പറഞ്ഞു.
ഈ നിയമം അനിവാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: