കൊച്ചി: താരങ്ങള്‍ പരസ്പരം പോരടിക്കുന്ന പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ബി. ഗണേഷ്കുമാറിനുവേണ്ടി നടന് മോഹന്‍ലാല്‍ പ്രചരണത്തിന് ഇറങ്ങിയതില്‍ പ്രതിഷേധിച്ച് നടന് സലീംകുമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു.
താരങ്ങള്‍ തമ്മില്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ആര്‍ക്കു വേണ്ടിയും അമ്മയുടെ അംഗങ്ങള്‍ പ്രചരണത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നതായി സലീംകുമാര്‍ പറഞ്ഞു. തന്റെ രാജി ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്ക് കൈമാറിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ആര് പ്രചാരണത്തിന് എത്തിയാലും തനിക്ക് കുഴപ്പമില്ലെന്ന് പത്തനാപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി ഭീമന് രഘു പ്രതികരിച്ചു. ആരു വന്നാലും താന്‍ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍ പ്രചാരണത്തിന് പോയതിനെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി പറഞ്ഞു. മോഹന്‍ലാലിന്റെ നടപടി തന്നെ വളരെ അധികം വേദനിപ്പിച്ചെന്ന് പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ജഗദീഷും പ്രതികരിച്ചു. താരങ്ങള്‍ മത്സര രംഗത്തുണ്ടായിരുന്നതിനാല്‍ അമ്മയിലെ ആരും പത്തനാപുരത്ത് പ്രചാരണത്തിന് എത്തില്ലെന്നായിരുന്നു വാക്കാലുള്ള ധാരണ.
‘തുല്യഅകലം തുല്യഅടുപ്പം’ എന്നതാണ് പത്തനാപുരത്ത് അമ്മയുടെ നിലപാടെന്ന് പ്രസിഡന്റ് ഇന്നസെന്റ് തന്നോട് വ്യക്തമാക്കിയിരുന്നു. അത്തരമൊരു നിലപാട് ഉള്ളപ്പോള്‍ മോഹന്‍ലാല്‍ പത്തനാപുരത്ത് എത്തി ഗണേഷിന് വിജയാശംസ നേര്‍ന്നത് ശരിയായില്ലെന്നും ജഗദീഷ് പറഞ്ഞു. ലാല്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കില്‍ തന്നെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ഭീമന് രഘുവിനെയും കാണാന്‍ തയ്യാറാകണമായിരുന്നുവെന്നും ജഗദീഷ് പറഞ്ഞു.
അമ്മയ്ക്ക് രാഷ്ട്രീയം ഇല്ലെന്ന് സംഘടനയുടെ ഭാരവാഹിയായ ഇടവേള ബാബുവും പ്രതികരിച്ചു. സംവിധായകന് പ്രിയദര്‍ശനും മോഹന്‍ലാലിന് ഒപ്പമുണ്ടായിരുന്നു. ഇതിനിടെ മോഹന്‍ലാല്‍ എത്തിയത് ബ്ലാക്മെയിലിങ്ങിന്റെ ഫലമായെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ വിഷയമുന്നയിച്ച ജഗദീഷിനു മറുപടിയുമായി സംവിധായകന് ബി. ഉണ്ണികൃഷ്ണന് രംഗത്ത്. ‘ബ്ലാക്മെയിലോ? പോ മോനെ ജഗദീഷേ’ എന്നാണ് ഉണ്ണികൃഷ്ണന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: