കൊല്ലം: കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയോടെ കൈമാറുന്ന അരി പാവങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് വിതരണം ചെയ്ത് അതിന്റെ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വന്തം പേരിലാക്കുകയാണെന്ന് ഓള് കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍.
ദരിദ്രകുടുംബങ്ങള്‍ക്ക് സൗജന്യ അരി നല്‍കിയെന്ന യുഡിഎഫ് പ്രചരണം അസത്യം. കിലോക്ക് 28 രൂപയ്ക്ക് കേന്ദ്രം സംഭരിച്ച അരിയുടെ വിലയില്‍ 26 രൂപയും നല്‍കിയത് കേന്ദ്ര സര്‍ക്കാരാണ്. രണ്ട് രൂപ മാത്രം മുടക്കി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ക്രെഡിറ്റ് തട്ടിയെടുക്കുന്നത് ജനം മനസിലാക്കണം. ബിപിഎല്‍ അരിക്ക് 22 രൂപ നല്‍കിയത് കേന്ദ്രമാണ്. ആറ് രൂപ മാത്രമാണ് കേരളം മുടക്കിയതെന്നും അദ്ദേഹം കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്തുവന്നത് റേഷന്‍ മാഫിയാ സംഘമാണ്. അനൂപ് ജേക്കബ് മന്ത്രിയായി 540 കോടി രൂപയുടെ കരിഞ്ചന്തയാണ് നടത്തിയത്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിലും നിയമനത്തിലും മന്ത്രിയുടെ ഓഫീസ് കോടികളാണ് കോഴ വാങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: