ബംഗളുരു: ആന്‍ട്രിക്സ്- ദേവാസ് കരാറുമായി ബന്ധപ്പെട്ടു തനിക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് തികച്ചും ഏകപക്ഷീയമാണെന്ന് ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് ജി. മാധവന് നായര്‍ പ്രതികരിച്ചു. വ്യക്തിതാത്പര്യങ്ങളാണ് റിപ്പോര്‍ട്ടിന് പിന്നിലെന്നും കരാര്‍ സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളും പുറത്തുവിടണമെന്നും മാധവന് നായര്‍ ബംഗളുരുവില്‍ പറഞ്ഞു.
സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ റിപ്പോര്‍ട്ടിനു സാധിച്ചില്ല. ഇവര്‍ രേഖകളും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും മാത്രമാണു പരിശോധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവാസിനു ലാഭമുണ്ടാക്കി കൊടുക്കുക ആയിരുന്നില്ല കരാറിലൂടെ ലക്ഷ്യം വച്ചിരുന്നത്. ബഹിരാകാശ രംഗത്തു പുതിയ സാങ്കേതിക വിദ്യ ലഭ്യമാക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.എസ്.ആര്.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സും സ്വകാര്യ സ്ഥാപനം ദേവാസും തമ്മിലാണ് എസ് ബാന്‍ഡ് കരാര്‍ ഉണ്ടാക്കിയത്. കരാര്‍ വഴി സര്‍ക്കാരിനു കോടികളുടെ നഷ്ടമുണ്ടായെന്നാണു കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് ജി. മാധവന് നായര്‍ ഉള്‍പ്പെടെ നാലു പേരെ കേന്ദ്രസര്‍ക്കാര്‍ വിലക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: