തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് കേരളം ഒരുങ്ങി. മറ്റന്നാളാണ് വോട്ടെടുപ്പ്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇന്നവസാനിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാന്‍ എന്‍ഡിഎ, യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ വന്‍ ഒരുക്കത്തിലാണ്. ചില സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ശ്രദ്ധേയമായ പ്രചാരണം കാഴ്ചവച്ചിട്ടുണ്ട്. ഒന്നരമാസത്തോളം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ചത് സൗകര്യങ്ങളും അസൗകര്യങ്ങളുമുണ്ടാക്കി. പ്രവര്‍ത്തനങ്ങളുടെ ചൂട് അവസാനനിമിഷം വരെ നിലനിര്‍ത്താന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും കക്ഷികള്‍ക്കും ഏറെ പ്രയാസവും സാമ്പത്തികവിഷമവുമുണ്ടാക്കി എന്ന പരിഭവം ഇതിനിടയില്‍തന്നെ ഉയര്‍ന്നിരുന്നു.
മുന്നണികളുടെ പ്രചാരണം ശ്രദ്ധിച്ചാല്‍ ദേശീയ ജനാധിപത്യ സഖ്യമാണ് മുന്നേറിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസങ്ങളിലായി അഞ്ച് പൊതുസമ്മേളനങ്ങളില്‍ പ്രസംഗിച്ചു. പ്രധാനമന്ത്രിയുടെ വരവോടെ എതിര്‍ദിശയിലാണെന്ന് തോന്നിപ്പിച്ച യുഡിഎഫും എല്‍ഡിഎഫും ഒരേപാളയത്തിലായി.
ഇരുകൂട്ടരും കേന്ദ്ര സര്‍ക്കാരിനെതിരെ ഒറ്റക്കെട്ടായി അണിനിരന്നപ്പോള്‍ കേന്ദ്രത്തിന്റെ നേട്ടങ്ങള്‍ നിരത്താന്‍ ദേശീയ നേതാക്കളുടെയും മന്ത്രിമാരുടെയും നീണ്ടനിരതന്നെയെത്തി. കൊട്ടിക്കലാശത്തിന് ഏഴു കേന്ദ്രമന്ത്രിമാര്‍ കേരളത്തിലുണ്ട്. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ തിരുവനന്തപുരത്തുണ്ട്. ഇന്ന് വൈകിട്ട് ആറുവരെയാണ് പരസ്യപ്രചാരണത്തിന് അവസരമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: