വിളപ്പില്‍: മധ്യപ്രദേശിലെ താമസ സ്ഥലത്ത് ഷോക്കേറ്റു മരിച്ച ജവാന് നാടിന്റെ യാത്രാമൊഴി. വിളവൂര്‍ക്കല്‍ പൊറ്റയില്‍ മണലുവിളയില്‍ പരേതനായ പ്രഭാകരന്–സൗധ ദമ്പതികളുടെ മകന് ആര്‍മി മെഡിക്കല്‍ കോര്‍ ഉദ്യോഗസ്ഥനായ പ്രജീഷിന്റെ(23) മൃതദേഹമാണ് ഇന്നലെ സ്വവസതിയില്‍ എത്തിച്ച് സംസ്ക്കരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു അപകടം.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ആര്‍മി കോര്‍ട്ടേഴ്സില്‍ കൂളര്‍ ഓണ്‍ചെയ്യുന്നതിനിടെ ഷോക്കേറ്റ പ്രജീഷ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.നാലുവര്‍ഷം മുമ്പാണ് പ്രജീഷ് ജോലിയില്‍ പ്രവേശിച്ചത്. ചെറുപ്പത്തിലെ പിതാവ് നഷ്ടമായ പ്രജീഷിനെ മാതാവ് വളരെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. നിര്‍ധന കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു. പ്രജീഷിന്റെ അപ്രതീക്ഷിതമായ മരണം നാടിനെയും ഒന്നടങ്കം ദുഖത്തിലാഴ്ത്തി. സഹോദരി: പ്രവീണ. മൃതദേഹത്തില്‍ കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പി.കെ. കൃഷ്ണദാസ് പുഷ്പ ചക്രം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: