ഇരിട്ടി: കര്‍ഷകര്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ അഭിപ്രായപ്പെട്ടു. പേരാവൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പൈലി വാത്യാട്ടിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം കേളകത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കൊട്ടിയൂരിലേയും കേളകത്തെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി ഇവിടുത്തെ കര്‍ഷകരേയും അവരുടെ ജീവിതക്രമത്തെയും തകാരാറിലാക്കിയപ്പോള് ക്യാബിനറ്റ് മന്ത്രിമാര്‍ അടക്കം എട്ടോളംപേര്‍ കേന്ദ്രത്തില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് അവര്‍ക്ക് ഒരു ചെറുവിരല്‍പോലും അനക്കാന്‍ കഴിഞ്ഞില്ല. ഇവിടുത്തെ യുഡിഎഫ് എഎല്‍എ എന്ത് ചെയ്യുകയായിരുന്നു. അദ്ദേഹം ചോദിച്ചു.
കര്‍ണ്ണാടകം കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നാടാണ് കേരളം എന്ന് പറഞ്ഞു പ്രസംഗമാരംഭിച്ച മന്ത്രി പേരാവൂര്‍ ഇന്ന് കേരളത്തില്‍ മാത്രമല്ല ലോകത്തിലെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കയാണെന്നു പറഞ്ഞു. ഇവിടുത്തെ ഒരു ആദിവാസി കോളനിയില്‍ ആദിവാസി കുട്ടികള്‍ മാലിന്യത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും വീഡിയോവും സോഷ്യല്‍ മീഡിയകളും, മറ്റു ഇലട്രോണിക് മാധ്യമങ്ങളും, അച്ചടി മാധ്യമങ്ങളും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ വിഷയം കഴിഞ്ഞ ദിവസം പ്രസംഗത്തില്‍ പരാമര്‍ശിച്ച പ്രധാനമന്ത്രിയെ കുറ്റക്കാരനാക്കി ഉമ്മന്‍ചാണ്ടി തനിക്കുനേരെ ഉയര്‍ന്നുവന്ന ജിഷയുടെ കൊലപാതകം അടക്കമുള്ള നിരവധി വിഷയങ്ങളെ തിരിച്ചുവിടുവാന്‍ ശ്രമിക്കുകയാണ്. ഈ തന്ത്രം വിലപ്പോവില്ല. ബിജെപി മണ്ഡലം പ്രസിഡന്റ് പി.കൃഷ്ണന് സ്വാഗതം പറഞ്ഞ യോഗത്തില്‍ കെ.വി.അജി അദ്ധ്യക്ഷത വഹിച്ചു. എന്‍ഡിഎ നേതാക്കളായ കെ.ജയപ്രകാശ്, പി.സത്യപ്രകാശ്, കെ.രഞ്ജിത്ത്, വി.വി.ചന്ദ്രന്, പി.എന്‍.ബാബു, രാമദാസ് എടക്കാനം, സണ്ണി വടക്കേകൂറ്റ്, വര്‍ക്കി വട്ടപ്പാറ, ചന്ദ്രമതി ടീച്ചര്‍, നിര്‍മ്മല അനിരുദ്ധന്, ദാസന് പാലപ്പള്ളി, സി.ബാബു, എന്‍.വി.ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: