തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോമാലിയ പരാമര്‍ശത്തെ വളച്ചൊടിച്ചതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. മോദിയുടെ പ്രസംഗം വളച്ചൊടിച്ചതിലൂടെ ജനങ്ങള്‍ക്കിയടില്‍ ബിജെപി വിരുദ്ധ മനോഭാവം ഉണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മോദി നടത്തിയ പ്രസംഗത്തെയാണ് വളച്ചൊടിച്ചത്. സൊമാലിയയിലെ ശിശു മരണ നിരക്കിനേക്കാള്‍ ആശങ്കാകരമാണ് കേരളത്തിലെ വനവാസികുട്ടികളുടെ മരണനിരക്ക് എന്ന് പ്രസംഗിച്ചതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ തിരിഞ്ഞത്. പ്രസംഗത്തെ തെറ്റായി ചിത്രീകരിക്കാനും അവര്‍ ഒറ്റക്കെട്ടായി.
അതിനിടെ, പ്രധാനമന്ത്രി പ്രസ്താവനക്കെതിരെ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, മുതിര്‍ന്ന നേതാവ് മോത്തിലാല്‍ വോറ എന്നിവരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളാണ് കമ്മിഷനു പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: