കൊല്ലം: കേരളത്തില്‍ ബിജെപിയിലേക്ക് ജനം ഒഴുകുന്നതിന്റെ കാരണം ഇടതുവലതു മുന്നണികളുടെ ജനവിരുദ്ധ നയങ്ങളാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്. ഇരുമുന്നണികള്‍ക്കും ഉണ്ടായിരുന്ന വോട്ടുകളാകും വലിയതോതില്‍ ഇക്കുറി ബിജെപി പിടിക്കുന്നത്. അതുകൊണ്ടാണ് ബിജെപി ശക്തിപ്പെടുന്നതില്‍ ഇരുമുന്നണികള്‍ക്കും മുമ്പില്ലാത്തവിധം ഭയമുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ്ക്ലബില്‍ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിവേരിളകുന്നതിലെ ഭയം കൊണ്ടാണ് എ.കെ. ആന്റണിയുടെ പ്രസ്താവനയും സിപിഎം നേതാക്കളുടെ പ്രസ്താവനയും ഒരുപോലെയാകുന്നത്. ബിജെപി വിജയിക്കാതിരിക്കാനായി കാലാകാലങ്ങളായി വോട്ട് മറിക്കല്‍ ഇരുമുന്നണികളും നടത്തുന്നുണ്ട്. അത് ഇത്തവണയും പ്രതീക്ഷിച്ചുതന്നെയാണ് ബിജെപി പ്രവര്‍ത്തനം. ബംഗാളില്‍ ഒരുവടിയില്‍ രണ്ട് കൊടിയെന്ന പോലെ ബന്ധം അവര്‍ക്ക് കേരളത്തിലുമുണ്ട്. അത് ജനം മനസിലാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി രാഷ്ട്രീയസുനാമി ഉണ്ടായാല്‍ തീര്‍ച്ചയായും ബിജെപി അധികാരത്തില്‍ എത്തും. ഇല്ലെങ്കില്‍ ഇരുമുന്നണികള്‍ക്കും ഭരിക്കാന്‍ വൈഷമ്യം നേരിടുന്നവിധത്തില് സീറ്റുകള്‍ ബിജെപി നേടുമെന്നും മുകുന്ദന് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് ഒപ്പമുണ്ടായിരുന്നു.
ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡി.ജയകൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: