കണ്ണപുരം: കണ്ണപുരം എസ്ഐയെ സിപിഎം ക്രമിനല്‍ സംഘം വെട്ടിപ്പരിക്കേല്പിച്ചു. കണ്ണപുരം എസ്ഐ ബിനു മോഹനാണ് വെട്ടേറ്റത്. ഇയാളെ കണ്ണപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിസംഘത്തില്‍പ്പെട്ട ഒരാളെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം നേതാവും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ വിജില്‍ ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം സിപിഎം സംഘം കണ്ണപുരം ചൈനാ ക്ലേ റോഡിലുള്ള ബിജെപി കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് സുമേഷിന്റെ പച്ചക്കറിക്കട സിപിഎമ്മുകാര്‍ പൂര്‍ണ്ണമായും തകര്‍ത്തിരുന്നു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് കടയുടെ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. ഇതേ കടക്ക് നേരെ സിപിഎമ്മുകാര്‍ വീണ്ടും അക്രമം നടത്തുമ്പോഴാണ് എസ്ഐയും സംഘവും സ്ഥലത്തെത്തിയത്. അക്രമം തടയുന്നതിനിടെ സിപിഎം സംഘം വാളുള്പ്പടെള്ള മാരകായുധങ്ങളുമായി പോലീസിന് നേരെ ചാടിവീഴുകയായിരുന്നു. വിജില്‍ തന്റെ കൈവശമുള്ള വാള് കൊണ്ട് എസ്ഐയെ വെട്ടുകയും ചെയ്തു. കൂടെയുള്ള പോലീസെത്തി വിജിലിനെ പിടികൂടുമ്പോഴേക്കും മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. എല്‍ഡിഎഫ് വന്നാല്‍ നാട് മാത്രമല്ല പോലീസിനെയും ശരിയാക്കുമെന്ന് ഭീഷണി മുഴക്കിയാണ് സിപിഎമ്മുകാര്‍ ഓടി രക്ഷപ്പെട്ടത്.
ഇരുളിന്റെ മറവില്‍ നടന്ന അക്രമത്തില്‍ പ്രദേശത്തെങ്ങും കക്ഷി രാഷ്ട്രീയ ഭേദമന്യേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ സിപിഎം ക്രിമിനല്‍ സംഘം മോഷണവും അക്രമവും ശീലമാക്കിയിട്ട് കാലങ്ങളായി. എന്ത് അക്രമം നടന്നാലും സിപിഎം നേതൃത്വം ഇവര്‍ക്ക് സംരക്ഷണം നല്‍കാറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. സുമേഷിന്റെ കടക്ക് നേരെ നേരത്തെയും അക്രമം നടന്നിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കല്ല്യാശ്ശേരി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ സുമേഷ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതാണ് തുടര്‍ച്ചയായ സിപിഎം അക്രമത്തിനും അസഹിഷ്ണുതക്കും കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: