കണ്ണൂര്‍: കേരളത്തിലെ ആദിവാസി മേഖലയിലെ ദുസ്ഥിതി സോമാലിയക്കപ്പുറമാണെന്ന് കേരള പട്ടികജാതി വര്‍ഗ്ഗ ഐക്യവേദി അഭിപ്രായപ്പെട്ടു. കേരളത്തിലെ 99 ശതമാനം പട്ടികജാതി-വര്‍ഗ്ഗ കോളനി നിവാസികളും കുടിവെള്ളത്തിന് വേണ്ടി നട്ടംതിരിയുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇത് മനസ്സിലാക്കാന്‍ മനസ്സാക്ഷിയില്ലാത്തവര്‍ കേരളത്തിന് അപമാനകരമാണ്. പേരാവൂര്‍ അമ്പലക്കുഴി ആദിവാസി കോളനിയിലെ ബാലന്മാര് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം ആസൂത്രിതമാണെന്ന പുത്തന്‍ വെളിപ്പെടുത്തല്‍ ഒരു കുടിലതന്ത്രത്തിന്റെ ഭാഗം മാത്രമാണ് എന്നും ഐക്യവേദി ആരോപിച്ചു. കേരളത്തിലെ ആദിവാസി ബാലന്മാരുടെ വിശപ്പിന്റെ വിളി പുറംലോകം അറിഞ്ഞതുകൊണ്ടുള്ള ഭയത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു സൃഷ്ടി മാത്രമാണ് ഈ പുത്തന്‍ വെളിപ്പെടുത്തല്‍.
1967 ലെ ഭൂസംരക്ഷണ നിയമം കാറ്റില്‍പ്പറത്തി ആദിവാസികളുടെ സ്വന്തം ഭൂമികള്‍ കയ്യേറി കൈവശപ്പെടുത്തിയവരെ സംരക്ഷിച്ചുവന്ന ജനപ്രതിനിധികളാണ് ആദിവാസികളെ മാലിന്യക്കൂമ്പാരത്തിലേക്ക് തള്ളിവിട്ടതെന്നും കോര്‍ കമ്മറ്റി ചെയര്മാന് പ്രഭാകരന് നാറാത്ത് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: