ചേര്‍ത്തല: അംഗസംഖ്യ കൊണ്ടും ദൃശ്യചാരുത കൊണ്ടും ചേര്‍ത്തലയിലെ വിജയം ഉറപ്പിക്കുന്നതായിരുന്നു എന്‍ഡിഎയുടെ പ്രകടനം. നാസിക് ഡോലും, അമ്മന്‍കുടവും, ചെണ്ടമേളവുമെല്ലാം അണികളോടൊപ്പം കാഴ്ചക്കാരെയും ആവേശത്തിലാഴ്ത്തി. എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ സ്ഥാനാര്‍ത്ഥി പി.എസ്. രാജീവിനോടൊപ്പം ബിഡിജെഎസ് കേന്ദ്രസമിതി അംഗം കെ.കെ. മഹേശന്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, അരുണ്‍ കെ. പണിക്കര്‍, നിഷീദ് തറയില്‍, പി. ജയകുമാര്‍, സാനു സുധീന്ദ്രന്‍ തുടങ്ങിയവര്‍ അണിനിരന്നു.
പിന്നില്‍ കലാ രൂപങ്ങളും, കൊടിതോരണങ്ങളാല്‍ അണിയിച്ചൊരുക്കിയ വാഹനങ്ങളും നിരന്നു. ദേവീ ക്ഷേത്രം, ആശുപത്രി കവല വഴി നഗരം ചുറ്റി ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം കലാശക്കൊട്ട് സമാപിച്ചു. രാവിലെ മുതല്‍ ഗൃഹസമ്പര്ക്കത്തിന്റെയും റോഡ് ഷോയുടെ തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥി.
നഗരത്തിലും പരിസര പ്രദേശങ്ങളിലും നടന്ന റോഡ് ഷോയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. അഭിഭാഷക പരിഷത്തിന്റെ തെരഞ്ഞെടുപ്പ് സ്ക്വാഡും സ്ഥാനാര്‍ഥിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. തണ്ണീര്‍മുക്കം പഞ്ചായത്തില്‍ നടന്ന കലാശക്കൊട്ട് തണ്ണീര്‍മുക്കം സര്‍ക്കിളിലും, ചേര്‍ത്തല തെക്കിലേത് തൈക്കലും, മുഹമ്മയിലേത് ആശുപത്രി ജംഗ്ഷനിലും സമാപിച്ചു.
മാരാരിക്കുളം വടക്കിലേത് മാര്‍ക്കറ്റിന് സമീപവും, കഞ്ഞിക്കുഴിയില്‍ പുത്തനമ്പലത്തിലും, വയലാറില്‍ വയലാര്‍ കവലയിലും, പട്ടണക്കാട് വെട്ടയ്ക്കലും, കടക്കരപ്പള്ളിയുടെയത് തൈക്കല്‍ ബീച്ച് ജങ്ഷനിലുമാണ് അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: