ചെങ്ങന്നൂര്‍: വിധിയെഴുത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിപ്പിച്ച് ആവേശക്കൊടുമുടികയറി ചെങ്ങന്നൂരില്‍ നടന്ന കൊട്ടിക്കലാശം ഇതുവരെക്കണ്ട മുന്നണി സമവാക്യങ്ങള്‍ക്കപ്പുറം പുതിയ രാഷ്ട്രീയ സാഹചര്യം പകര്‍ന്ന ആവേശമായിരുന്നു.
എന്‍ഡിഎ ശക്തമായ പോരാട്ടം നടത്തുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പ്രചാരണത്തിന്റെ സമാപനത്തിലും വ്യക്തമായ മേല്‍കൈ നേടി. മണ്ഡലത്തില്‍ ഭരണമാറ്റത്തിന്റെ സൂചന നല്കിക്കൊണ്ടായിരുന്നു എന്‍ഡിഎ കൊട്ടിക്കലാശത്തിനും മുന്നറിയത്. നാടും നഗരവും ഇളക്കിമറിച്ചായിരുന്നു എന്‍ഡിഎയുടെ പ്രചാരണം. ഇത് ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ശക്തമായ താക്കീതായി.
മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുളള നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ള എത്തിയത്. സ്ഥാനാര്‍ത്ഥി എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം വാനോളമെത്തി.
പ്രചാരണത്തിന്റെ എല്ലാഘട്ടങ്ങളിലും പുലര്‍ത്തിയ മേല്‍കൈ എന്‍ഡിഎ കലാശക്കൊട്ടിലും ആവര്‍ത്തിച്ചു. ഇന്നലെ വൈകിട്ട് നാലുമണിയോടെ വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രവര്‍ത്തകര്‍ വാഹനങ്ങളിലും പ്രകടനവുമായി നഗരത്തിലേക്ക് എത്തിയതോടെ കൊട്ടിക്കലാശം ആരംഭിച്ചു.
ചെണ്ടയുടെയും, നാസിക്ക് ഡോളിന്റെയും താളമേളങ്ങള്‍ ഒരുപോലെ ഉയര്‍ന്നു. വര്‍ണ്ണാഭമായ ഫ്ളോട്ടുകളും കൊട്ടിക്കലാശത്തിന് കൊഴുപ്പേകി. നഗരത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ കൊട്ടിക്കലാശം മണിക്കൂറുകള്‍ നീണ്ടു. നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഗതാഗതം നിയന്ത്രിക്കാന്‍ പേലീസ് നന്നേ പ്രയാസപ്പെട്ടു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് പ്രചാരണം സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: