മുംബൈ: 2 ജി സ്പെക്ട്രം കേസില്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനെതിരെ അന്വേഷണം വേണ്ടെന്ന വിചാരണക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജനത പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
സംഭവത്തില്‍ ചിദംബരത്തിന്റെ പൂര്‍ണ പിന്തുണ രാജയ്ക്കുണ്ടായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചിദംബരത്തിനെതിരെയുള്ള ആരോപണങ്ങള്‍ സുപ്രീംകോടതിയില്‍ തെളിയിക്കും. പ്രഥമദൃഷ്ട്യാ ചിദംബരത്തിനെതിരെ തെളിവുണ്ട്. വിചാരണക്കോടതി ജഡ്ജിയുടെ തീരുമാനം തെറ്റാണ്.
എന്‍.ഡി.എയുടെ നയമാണ് ഒന്നാം യു.പി.എ സര്‍ക്കാര്‍ പിന്തുടര്‍ന്നതെന്നാണു പറയുന്നത്. 2001 ല്‍ നാലു മില്യണ്‍ മൊബൈല്‍ ഫോണുകളാണു രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാല്‍ 2008 ല്‍ ഇതു 700 മില്യണ്‍ ആയി. ഇങ്ങനൊയൊരു സാഹചര്യം നിലനില്ക്കുമ്പോള് സ്പെക്ട്രം വളരെ കുറഞ്ഞ നിരക്കില്‍ എങ്ങനെ വില്ക്കാന് കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: