കോട്ടയം: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി കേരള കോണ്‍ഗ്രസ് സമരം ശക്തമാക്കുമെന്നു മന്ത്രി കെ.എം. മാണി. മുല്ലപ്പെരിയാറില്‍ സംരക്ഷണ ഡാമിന് ഉടന്‍ കേന്ദ്രാനുമതി നല്‍കണമെന്നും മാണി ആവശ്യപ്പെട്ടു. ഇതിനായി പ്രധാനമന്ത്രിയെ കാണുന്നതിന് പ്രതിനിധി സംഘത്തെ അയക്കണം. ഇക്കാര്യം എട്ടാം തീയതി മുഖ്യമന്ത്രിയെ കണ്ട് അറിയിക്കുമെന്നും മാണി പറഞ്ഞു.
കേരളത്തിന്റെ മണ്ണില്‍ സംസ്ഥാനത്തിന്റെ പണം മുടക്കി അണക്കെട്ട് പണിയാന്‍ ആരുടെയും അനുമതി വേണ്ട. എന്നാല്‍ വനഭൂമി ഉള്‍പ്പെടുന്നതിനാലാണ് നിയമ പ്രകാരം കേന്ദ്രത്തോട് ആവശ്യം ഉന്നയിക്കുന്നത്. പ്രധാനമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഒരു മാസത്തേക്കു സമരം നിര്‍ത്തിവച്ചത്. എന്നാല്‍ ഇതു പാലിക്കാന്‍ പ്രധാനമന്ത്രിക്കു സാധിച്ചില്ല. ഈ സാഹചര്യത്തിലാണു സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.
മുല്ലപ്പെരിയാറിലെ സമരത്തിന്റെ ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിന് പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ ഘടകത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സ്വതന്ത്രമായ തീരുമാനം അവര്‍ കൈക്കൊള്ളും. മുല്ലപ്പെരിയാര്‍ സമരസമതിയുമായും ഇടുക്കിയിലെ സമരക്കാരുമായും ആലോചിച്ച് സമരത്തിന്റെ ഭാവിയെ കുറിച്ച് തീരുമാനിക്കുമെന്നും മാണി അറിയിച്ചു.
തങ്ങള്‍ക്ക് നേട്ടമുണ്ടാക്കുന്നതിന് വേണ്ടി ക്രൈസ്തവതയെ സി.പി.എം രാഷ്ട്രീയവത്കരിക്കുകയാണെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. യേശുക്രിസ്തു നടത്തിയ വിപ്ലവവും സി.പി.എമ്മിന്റെ വിപ്ലവവും രണ്ടും രണ്ടാണെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ പറഞ്ഞു.
സി.പി.എമ്മും മതസ്ഥാപനങ്ങളും തമ്മില്‍ ബന്ധമില്ല. ഭൗതികവാദമാണ് സി.പി.എമ്മിന്റെ ആശയസംഹിത. എന്നാല്‍ മതങ്ങളുടേത് ആത്മീയവാദമാണ്. ഇതു രണ്ടും ഒരിക്കലും യോജിച്ച് പോകില്ലെന്നും മാണി പറഞ്ഞു. മതസ്ഥാപകരെ വിറ്റഴിച്ച് പണമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: