തിരുവനന്തപുരം: വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ.കെ രമയ്ക്കെതിരെ അക്രമം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
രമയ്ക്ക് നേരെയുള്ള ആക്രമണം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അക്രമരാഷ്ട്രീയത്തിന്റെ അവസാന ഉദാഹരണമാണ്. സ്ത്രീകളെപ്പോലും അക്രമിക്കുന്ന രീതിയിലേയ്ക്ക് സിപിഎം അധഃപതിച്ചിരിക്കുന്നു.
ഒരു സ്ത്രീയോട് കാണിക്കേണ്ട സാമാന്യ മര്യാദപോലും സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് അങ്ങേയറ്റം ഖേദകരമാണ്. ഇത് സിപിഎമ്മിന്റെ അസഹിഷ്ണുതയെയാണ് സൂചിപ്പിക്കുന്നത്.
കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: