കോഴിക്കോട്: വയനാട് വാളാട് എടത്തില്‍ കോളനിയിലെ ബാലന്-സുമതി ദമ്പതികളുടെ രണ്ട് നവജാത ശിശുക്കള്‍ മരണമടഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ തികഞ്ഞ പരാജയമാണെന്ന് കേന്ദ്ര പട്ടിക വര്‍ഗ വകുപ്പ് മന്ത്രി ജുവല്‍ ഓറം പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടികളുടെ അമ്മ സുമതിയെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോത്രസമൂഹത്തോട് സര്‍ക്കാര്‍ കാണിക്കുന്ന തികഞ്ഞ അലംഭാവമാണ് മരണ കാരണം. യുവതിക്ക് പോഷകാഹാര കുറവുണ്ടെന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. അട്ടപ്പാടി, വയനാട് ജില്ലകളിലേക്ക് പ്രത്യേകിച്ചും വനവാസി സമൂഹത്തിന്റെ ഉന്നമനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന സഹായങ്ങളൊന്നും താഴേ തലത്തില്‍ എത്തുന്നില്ലെന്നാണ് വസ്തുതകള്‍ തെളിയിക്കുന്നത്. വനവാസി യുവതികള്‍ക്ക് ഗര്‍ഭകാലത്ത് നല്കുന്ന പരിചരണങ്ങളൊന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.
സംസ്ഥാന ട്രൈബല്‍ വകുപ്പിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഇതിന് കാരണം. അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്ററും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: