കാരക്കോണം: കൊട്ടിക്കലാശം കഴിഞ്ഞു പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ മദ്യലഹരിയിലെത്തിയ ഡിവൈഎഫ്ഐ ഗുണ്ടകള്‍ മര്‍ദ്ദിച്ചു. കാരക്കോണം ജംഗ്ഷനില്‍ വച്ചായിരുന്നു ആക്രമണം. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരായ ശ്രീനാഥ്(19) വിപിന്‍(19) എന്നിവരെ പരിക്കുകളോടെ കാരക്കാണം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ ഗുണ്ടകളായ ഉണ്ടന്‍കോട് സ്വദേശി റോജന്‍, കന്നുമാംമൂട് സ്വദേശി ആഷിന്, കാരക്കോണം സ്വദേശി വിന്‍സി എന്നിവരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. കൊട്ടിക്കലാശത്തിന് ആളെ കൂട്ടാന്‍ മദ്യംനല്‍കി സിപിഎം പ്രവര്‍ത്തകര്‍ കൊണ്ടുവന്നവരായിരുന്നു അക്രമണം നടത്തിയത്. വെള്ളറട പോലീസില്‍ പരാതി നല്കി. പാറശ്ശാല അസംബ്ലി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കരമന ജയന് ആശുപത്രിയില്‍ എത്തി പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു.
നെയ്യാറ്റിന്‍കരയെ
കാവികടലാക്കിയ
കൊട്ടിക്കലാശം
നെയ്യാറ്റിന്‍കര: കഴിഞ്ഞ ദിവസം പരസ്യപ്രചാരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നെയ്യാറ്റിന്‍കര ജംഗ്ഷനില്‍ നടന്ന കൊട്ടികലാശത്തിന്റെ ആവേശം വാനോളം ഉയര്‍ന്നു. കഴിഞ്ഞദിവസം വൈകുന്നേരം നാല് മുതല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പുഞ്ചക്കരിയുടെ ഫഌക്സുകളും കൊടിതോരണങ്ങളുമായി പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. അഞ്ച് മണിയായതോടെ ബിജെപിയുടെയും ബിഡിജെഎസ്സിന്റെയും നേതാക്കന്മാരും പ്രവര്‍ത്തകരും എത്തിയതോടെ കൊട്ടികലാശത്തിന്റെ ആവേശം വാനോളമെത്തി. നിമിഷനേരം കൊണ്ട് തന്നെ നെയ്യാറ്റിന്‍കര കാവികടലായിമാറി. കൊട്ടികലാശത്തെ കൊഴുപ്പിക്കാന്‍ ബാന്റും കാലാപരിപാടികളുമായി പ്രവര്‍ത്തകരും ആവേശത്തിലായി കാലശക്കൊട്ട് സമാപനത്തിലേക്ക് അടുത്തപ്പോള്‍ സ്ഥാനാര്‍ത്ഥി പുഞ്ചക്കരിയുമെത്തിയതോടെ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ തോളിലേറ്റി നഗരം ചുറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: