തിരുവനന്തപുരം: യേശുവിന്റെ ജീവിതം സി.പി.എമ്മിനും വഴികാട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. യേശുവിനെ അറിയാത്തവര്‍ക്ക് ഇത് മനസിലാകില്ലെന്നും സി.പി.എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
യേശു യഥാര്‍ഥ വിമോചന നായകനാണ്. അധാര്മ്മികതയ്ക്കതിരെ ആഞ്ഞടിച്ച വിമോചനനായകനാണ് യേശുക്രിസ്തു. യേശുവിനെയും ക്രിസ്ത്യാനിയെയും അറിയാത്ത പള്ളിസ്നേഹികളാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നില്‍. ശമ്പളം നല്‍കാത്ത ആശുപത്രി മാനേജ്മെന്റുകളും സ്വാശ്രയ കോളേജുകളാണ് അവര്‍ക്ക് മതം.
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ള വെറുക്കപ്പെട്ടവര്‍ കേരളത്തില്‍ ഇപ്പോഴുമുണ്ട്. മതത്തെ സി.പി.എം എതിര്‍ക്കുന്നില്ല, എന്നാല്‍ മതമൗലികവാദത്തെ എതിര്‍ക്കുന്നുണ്ടെന്നും വി.എസ് പറഞ്ഞു. യേശുവിനൊപ്പം ബുദ്ധനും നബിയും വിമോചന നായകരില്പ്പെടും. യേശുവിന്റെ രക്തസാക്ഷിത്വത്തെ സി.പി..എം ആദരിച്ചപ്പോള്‍ അതിനെ അഭിനന്ദിക്കുന്നതിനു പകരം അപരാധമായി പോയിയെന്നാണ് പറയുന്നത്.
യേശുവിനെ ഏറ്റവും വലിയ മനുഷ്യ വിമോചന പോരാളിയായാണു കാണുന്നതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: