ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ചുമര് തകര്‍ന്നു വീണ് ഏഴു പേര് മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി.
കെട്ടിടത്തിന്റെ ഭൂഗര്‍ഭ നിലയിലെ പണികള്‍ നടക്കുന്നതിനിടെയാണ് ചുമര് തകര്‍ന്നു വീണത്. ആന്ധ്ര നിയമസഭ സ്പീക്കര്‍ കൊടേല ശിവപ്രസാദ റാവുവും മറ്റ് ജനപ്രതിനിധികളും ജില്ലാകളക്ടറും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: