കൊല്ലം: തെരഞ്ഞെടുപ്പില്‍ ഇത്തവണ ശരിക്കും അധ്വാനിക്കുന്ന ബിജെപിയെ കാണാതിരിക്കാനില്ലെന്ന് എന്‍.കെ.പ്രേമചന്ദ്രന് എംപി. കൊല്ലം പ്രസ് ക്ലബിന്റെ ജനസഭയില്‍ സംസാരിക്കുകയായിരുന്നു എംപി.
മുന്‍പില്ലാത്ത വിധമുള്ള പ്രവര്‍ത്തനമാണ് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് അവര്‍ കാഴ്ച വച്ചത്. ബിജെപിയുടെ സാന്നിധ്യം കേരളമെമ്പാടും ഉറപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി അഞ്ച് റാലികളില്‍ പങ്കെടുത്തു. 18 കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ പ്രചാരണത്തിന് എത്തി. 25 എംപിമാരാണ് ബിജെപിക്ക് വേണ്ടി വോട്ട് തേടിയത്. അനുകൂലമായ ഘടകങ്ങള്‍ മുമ്പില്ലാത്തവിധം ബിജെപിക്ക് ഇത്തവണയുണ്ടെന്നത് അവഗണിക്കാനാവില്ല. പ്രബലമായ ഒരു സമുദായവും അവരുണ്ടാക്കിയ രാഷ്ട്രീയപാര്‍ട്ടിയും കൂടെയുണ്ട്. പാര്‍ട്ടിയുടെ വിജയത്തിനായി ആര്‍എസ്എസ് നേരിട്ട് തെരഞ്ഞെടുപ്പ് രംഗത്തുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും എംപി പറഞ്ഞു.
എല്‍ഡിഎഫിന്റെ പ്രചാരണബോര്ഡുകളിലല്ല മറിച്ച് സിപിഎം സ്വന്തം നിലയില്‍ സ്ഥാപിച്ച ബോര്ഡുകളായതിനാലാണ് ഘടകകക്ഷിനേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താത്തതെന്ന് രാജ്യസഭാ എംപി സോമപ്രസാദ് പറഞ്ഞു. ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡി.ജയകൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: