തിരുവനന്തപുരം: ഇന്നത്തെ നിശ്ശബ്ദ പ്രചാരണം കഴിഞ്ഞു കേരളം നാളെ പോളിങ് ബൂത്തിലേക്കു നീങ്ങും. രണ്ടു കോടിയിലധികം വോട്ടര്‍മാരാണു കേരളത്തിന്റെ വിധി നിര്‍ണയിക്കുന്നത്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ പത്തു മണിക്ക് ആരംഭിക്കും.
25608720 വോട്ടര്‍മാരാണു നാളെ വിധിയെഴുതുന്നത്. 1203 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. 21,498 പോളിംഗ് ബൂത്തുകള്‍ വിധിയെഴുത്തിനു തയാറാകുന്നു.
രണ്ടു മാസത്തിലധികം നീണ്ട പ്രചാരണത്തിനൊടുവിലാണു രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 140 നിയോജക മണ്ഡലങ്ങളും പോരാട്ടച്ചൂട് പാരമ്യത്തിലെത്തിയപ്പോള്‍ കേരളം കണ്ടത് പതിവു വിട്ട തെരഞ്ഞെടുപ്പ് രീതികള്‍.
സിനിമാതാരങ്ങള്‍ മുതല്‍ മാധ്യമപ്രവര്‍ത്തകരും കായികതാരവും വരെ സ്ഥാനാര്‍ത്ഥികള്‍. വോട്ട് തേടി സൂപ്പര്‍താരങ്ങള്‍ മണ്ണിലിറങ്ങി.
സൈബര്‍ ഇടങ്ങളില്‍ നേതാക്കന്മാര് ഏറ്റുമുട്ടി. ചുമരെഴുത്തുകള്‍ ട്രോളുകള്‍ക്കും മുദ്രാവാക്യങ്ങള്‍ ഹാഷ് ടാഗുകള്‍ക്കും വഴിമാറി.
പെരുമ്പാവൂരിലെ ജിഷ കൊലപാതകം സ്ത്രീ സുരക്ഷയും ദളിത് വിഷയങ്ങളും പ്രചാരണരംഗത്ത് സജീവമാക്കി. ബിജെപി ബിഡിജെസ് സഖ്യം പ്രചാരണരംഗത്ത് ശക്തമായി നിലയുറപ്പിച്ചതോടെ ഇരുമുന്നണി പ്പോരെന്ന പരമ്പരാഗതരീതി വിട്ട് കേരളം ത്രികോണപ്പോരിന്റെ ചൂടും ചൂരും
അറിഞ്ഞു. നാളെ കേരളം വിധിയെഴുതുമ്പോള്‍, അതിന്റെ ഫലം വ്യാഴാഴ്ച്ച അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: