തിരുവനന്തപുരം: അടുത്ത ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ മഴ ശക്തമാകുമെന്ന പ്രവചനമെത്തിയത് രാഷ്ട്രീയ രംഗത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ചൂട് മാറിയതിന്റെ ആശ്വാസത്തിലാണു പൊതുജനം. പക്ഷേ വോട്ടെടുപ്പ് ദിവസം മഴ തകര്‍ത്തു പെയ്താല്‍ അതു പോളിങ്ങിനെ ബാധിക്കുമോയെന്ന ആശങ്കയാണു രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്ക്.
ഈ മാസം 18നും 20നും ഇടയ്ക്ക് ആന്‍ഡമാനില്‍ കാലവര്‍ഷമെത്തും. അങ്ങനെയെങ്കില്‍ കേരളത്തില്‍ കാലവര്‍ഷം നേരത്തേയെത്തും. ഈ മാസം 28ന് എത്തുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.
വേനല്‍മഴയില്‍ ഇക്കുറി 45 ശതമാനത്തോളം കുറവുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു.
കൊട്ടിക്കലാശത്തിനിടെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ പെയ്തു. പത്തനംതിട്ട ജില്ലയിലാണു മഴ ഏറ്റവും ശക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: