ആഗ്ര: കൗമാരക്കാരായ കമിതാക്കൾ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് ദാരുണമായ സംഭവം നടന്നത്. സോനു മുഹമ്മദ് കാമുകി ഷീല കുമാരി എന്നിവരാണ് ശനിയാഴ്ച ഒരുമിച്ച് ആത്മഹത്യ ചെയ്തത്. വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതിൽ പ്രതിഷേധിച്ചാണ് കൗമാരക്കാരായ ഇവർ ഇത്തരത്തിൽ ജീവൻ അവസാനിപ്പിച്ചത്.
സ്കൂൾ തലം തൊട്ട് സോനുവും ഷീലയും കടുത്ത പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരും വ്യത്യസ്ത മതത്തിൽ ഉൾപ്പെട്ടതിനാൽ വീട്ടുകാർ വിവാഹത്തെ എതിർത്തിരുന്നു. ഇതിനിടയിൽ ഷീലയെ കുബേർപുരിലുള്ള ഒരാൾക്ക് മെയ് 9ന് വിവാഹം കഴിച്ച് കൊടുക്കുകയും ചെയ്തു. തുടർന്ന് ഷീല കഴിഞ്ഞ ദിവസം മാതപിതാക്കളെ കാണാൻ വീട്ടിൽ എത്തിയിരുന്നു. എന്നാൽ വളരെ സന്തോഷവതിയായിരുന്ന ഷീലയെ പിറ്റേ ദിവസം രാവിലെ സോനുവിനൊപ്പം ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച അർദ്ധ രാത്രി വീടിനു പുറത്തിറങ്ങിയ ഷീല കാമുകനായ സോനുവിന്റെ വീട്ടിൽ കയറി വാതിൽ അടച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് രാവിലെ നാല് മണിയോടെ സോനുവിന്റെ വീട്ടിൽ നിന്നും പുക ഉയരുന്നതു കണ്ട ഷീലയുടെ സഹോദരൻ പോലീസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് ഇവർ ആത്മഹത്യ ചെയ്തതായി കാണപ്പെട്ടത്. ആലിംഗബദ്ധരായി കട്ടിലിൽ കിടക്കുന്ന രീതിയിലാണ് ഇരുവരുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കിടന്നിരുന്നത്.
പോലീസ് ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി വിട്ടുകൊടുത്തു. അതേ സമയം ഇരുവരുടെയും വീട്ടുകാർ പോലീസിൽ പരാതി നൽകിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: