അഴീക്കോട്: തെരഞ്ഞെടുപ്പിന് ശേഷം സിപിഎം വ്യാപകമായി അക്രമം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമക്ക് നേരെ നടന്ന കൈയ്യേറ്റശ്രമവും നിന്നെ 52 വെട്ടുവെട്ടി കൊല്ലുമെന്ന ‘ഭീഷണിയും. സിപിഎം അവരുടെ സ്വാധീന മേഖലകളില്‍ കാണിക്കുന്ന ധാര്‍ഷ്ഠ്യവും അസഹിഷ്ണുതയുമാണ് ഇത് തെളിയിക്കുന്നത്. അഴിമതിയില്‍ മുങ്ങിയ കൊണ്ഗ്രസ്സുകാര് ഭരണം നിലനിര്‍ത്തുന്നതിനും അഴിമതിക്കെതിരെ പ്രതികരിക്കാതിരിക്കുന്നതിനും വേണ്ടി ഇവരുടെ അക്രമങ്ങള്‍ക്ക് കുട്ടുനില്‍ക്കുന്നു. ഇതേ ധാര്‍ഷ്ഠ്യവും ജനാധിപത്ത്യ ധ്വംസനവും തന്നയാണ് സിപിഎം 34 വര്‍ഷം ഭരിച്ച ബംഗാളില്‍ നടപ്പിലാക്കിയിരുന്നത്. ഇതിനെതിരെ ബംഗാളിലെ ജനങ്ങള്‍ മൂന്നാം മുന്നണിയെ സ്വീകരിച്ചതുപോലെ കേരളത്തിലെ ജനങ്ങള്‍ കേരളത്തിലെ മൂന്നാം മുന്നണിയായ ദേശീയജനാധിപത്യ സഖ്യത്തിന് പിന്തുണ നല്‍കണമെന്ന് ബിജെപി അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. പി.വിനീഷ്ബാബു, സി.വി.സുധീര്‍ബാബു, രത്നാകരന്, പി.എ.പത്മനാഭന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: