ന്യൂദല്‍ഹി: പലായനം ചെയ്യേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാന്‍ കോളനികള്‍ക്ക് മൂന്ന് സ്ഥലങ്ങള്‍ കണ്ടെത്തി. ഭീകരാക്രമണങ്ങള്‍ മൂലം കശ്മീരില്‍ നിന്നും ജീവനും കൊണ്ടോടിയ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാരാണ് മൂന്ന് സ്ഥലങ്ങള്‍ കണ്ടെത്തിയത്. സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വിലയ്ക്ക് വാങ്ങുകയായിരുന്നു. ഈ സ്ഥലങ്ങളിലായിരിക്കും പുനരധിവാസത്തിനുള്ള ഭവനങ്ങള്‍ നിര്‍മ്മിക്കുക. വടക്കന്‍ കശ്മീരിലെ ബാരമുള്ളയിലാണ് ഒരുസ്ഥലം. ദേശീയപാതക്കും റെയില്‍വേസ്റ്റേഷനും സമീപത്താണിത്. സെന്‍ട്രല്‍ കശ്മീരിലും തെക്കന്‍ കശ്മീരിലുമാണ് മറ്റ് രണ്ട് സ്ഥലങ്ങള്‍.
2014 സപ്തംബറില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അന്നത്തെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയോട് പുനരധിവാസ കേന്ദ്രങ്ങള്‍ക്കായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുവാന്‍ ആവശ്യപ്പെട്ടിരുന്നു. സുരക്ഷിതമേഖലയിലായിരിക്കണം ഇതെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. രാജ്യത്ത് ഏതാണ്ട് 62000 കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 40000 കശ്മീര്‍ അഭയാര്‍ഥികള്‍ ജമ്മുവിലും 20000 പേര് ദല്‍ഹിയിലും സമീപമേഖലകളിലുമാണ് താമസിക്കുന്നത്. 2000 കോടി രൂപയുടെ പുനരധിവാസ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. 3000 പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലിയും വിഭാവനം ചെയ്യുന്നു. 6000 ഭവനങ്ങള്‍ നിര്‍മ്മിക്കുവാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: