കലവൂര്‍: കനത്ത കാറ്റിലുംഇടി മിന്നലിലും ദേശീയ പാതയില്‍ തണല്‍ മരങ്ങള്‍ റോഡില്‍ വീണു.ഗതാഗത സ്തംഭനത്തെ തുടര്‍ന്ന് വഴി തിരിച്ചു വിട്ട എം സാന്‍ഡ് കയറ്റി വന്ന ടോറസ് വണ്ടി എഎസ് കനാലില്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവറും, ക്ലീനറും അത്ഭുതകരമായിരക്ഷപെട്ടു. ഡ്രൈവര്‍ കരുനാഗപ്പള്ളി കിളിയിക്കല്‍ കിഴക്കേതില്‍ അനീഷ് (25),ക്ലീനര്‍ കരുനാഗപ്പള്ളി വെട്ടൊലി തെക്കേതില്‍ ഷംനാദ് (23) എന്നിവരാണ് പരിക്കേല്‍ക്കാതെ രക്ഷപെട്ടത്.ശനിയാഴ്ച രാത്രി 11മണിയോടെയായിരുന്നു അപകടം. ദേശീയ പാതയില്‍ കലവൂര്‍ ജംഗ്ഷന് തെക്ക് വശമായിരുന്നു.
തുടര്‍ന്ന് റോഡില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസ്സമുണ്ടായി. ഇതിനെ തുടര്‍ന്ന് കലവൂരില്‍ നിന്നും കിഴക്കോട്ട് വാഹനങ്ങള്‍ തിരിച്ചു വിട്ടു.പെരുമ്പാവൂരില്‍ നിന്നും കരുനാഗപ്പള്ളിയിലേക്ക് എംസാന്‍ഡുമായി വന്ന ടോറസ് വണ്ടി കലവൂര്‍ പാലത്തിന് തെക്കോട്ടുളള റോഡിലൂടെ പോകുമ്പോഴായിരുന്നു അപകടം. വീതി കുറഞ്ഞ ഇട റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്നതിനാല്‍ ടോറസ് വാഹനത്തിനു കടന്നു പോകാന്‍ ആയില്ല. നിയന്ത്രണം വിട്ട വാഹനം റോഡരികിലെ വൈദ്യുത പോസ്റ്റുകളുംമരങ്ങളും ഇടിച്ചു തകര്‍ത്ത ശേഷം എഎസ് കനാലിലേക്ക് മറിയുകയായിരുന്നു. കനാലില്‍ വീണ ടോറസ് പൂര്‍ണമായും ചെളിയില്‍ മുങ്ങി താഴ്ന്നു. കൊച്ചിയില്‍ നിന്നെത്തിയ ക്രെയിന്‍ സര്‍വീസ് അഞ്ചു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വണ്ടി ഉയര്‍ത്താനായത്. നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
ലീഡിങ് ഫയര്മാന് ജയസിംഹന്റെ നേത്രുത്വത്തിലുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും മണ്ണഞ്ചേരി എസ്.ഐ രാജന് ബാബുവിന്റെ നേത്രുത്വത്തിലുള്ള പോലീസുകാരും റോഡില്‍ വീണ മരങ്ങള്‍ നീക്കി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: