ചങ്ങനാശ്ശേരി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിശ്ശബ്ദപ്രചാരണദിനമായ ഇന്നലെ ബൂത്തുതലത്തില്‍ സജ്ജീവമായി നടന്നു. 142 ബൂത്തുകള്‍ ഉള്ള മണ്ഡലത്തില്‍ എല്ലാ ബൂത്തുകളിലും സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും എല്ലാ വീടുകളിലും എത്തി വോട്ട് ഉറപ്പുവരുത്തി. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുന്നതിനുള്ള അവസാനവട്ടശ്രമത്തില് സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണനും പ്രവര്‍ത്തകരും രാവിലെ മുതല്‍ മണ്ഡലത്തില്‍ എല്ലാ ബൂത്തുകളിലും ലഘുലേഖകളും, അഭ്യര്‍ത്ഥനകളുമായി എത്തി. ആസന്നമായിരിക്കുന്ന രാഷ്ട്രീയമാറ്റത്തില്‍ ചങ്ങനാശ്ശേരിയും ഇടംപിടിക്കുമെന്ന വിശ്വാസം ജനങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥി ഇന്നലെ രാവിലെ മോര്‍ക്കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം മോര്‍ക്കുളങ്ങരയിലുള്ള വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്ത്ഥനടത്തി. തുടര്‍ന്ന് വാഴപ്പള്ളി കുറിച്ചി പഞ്ചായത്തുകളില്‍ ബൂത്തുതല പ്രവര്‍ത്തകരെ കണ്ട് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് സചിവോത്തമപുരം എസ്എന്‍ഡിപി ക്ഷേത്രത്തിലെ ഇളനീര് താലത്തില്‍ പങ്കെടുത്തു. പായിപ്പാട്, തൃക്കൊടിത്താനം, പഞ്ചായത്തുകളില്‍ ബൂത്തുതലങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങളുടെ സ്ഥിതി വിലയിരുത്തി. ളായിക്കാട് പള്ളിയില്‍ വിവാഹത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ടൗണ്ബൂത്ത് ടൗണ്‍ നോര്‍ത്ത് പ്രദേശങ്ങളിലെത്തി പ്രവര്‍ത്തനം വിലയിരുത്തി. മാടപ്പള്ളി പഞ്ചായത്തില്‍ മുസ്ലീം ദേവാലയത്തില്‍ എത്തി വിശ്വാസികളോടു വോട്ടുതേടി. രാത്രിയില്‍ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ച് ബൂത്തുതല പ്രവര്‍ത്തകര്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: