പൊന്‍കുന്നം/ കോട്ടയം: കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പ്രമുഖ സ്ഥാനാര്‍ഥികളും നേതാക്കളും അതിരാവിലെ തന്നെ കുടുംബസമേതമെത്തി വോട്ടു രേഖപ്പെടുത്തും.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കാനത്തെ സിഎംഎസ് സ്കൂളിലെ വാഴൂര്‍ പഞ്ചായത്ത് 80-ാം നമ്പര്‍ ബൂത്തിലെത്തി സമ്മതിദാനാവകാസം വിനിയോഗിക്കും. യുഡിഎഫ്-എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ പോളിംഗ് ആരംഭിക്കുന്ന ഏഴു മണിക്കുതന്നെ വോട്ടു രേഖപ്പെടുത്തും. യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എന്‍. ജയരാജ് കറുകച്ചാല്‍ പഞ്ചായത്തിലെ 86-ാം നമ്പര്‍ ബൂത്തായ തൊമ്മച്ചേരി ഗവ. എല്‍പി സ്കൂളില്‍ എത്തി വോട്ടു രേഖപ്പെടുത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബി. ബിനുവാണു കോട്ടയത്താണ് വോട്ട്. കോട്ടയം മുന്‍സിപ്പാലിറ്റിയിലെ വേളൂര്‍ ഗവ. എല്‍പി സ്കൂളില്‍ വോട്ടു ചെയ്യും. എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപിയിലെ വി.എന്‍. മനോജ് വാഴൂര്‍ പഞ്ചായത്തിലെ 74-ാം നമ്പര്‍ ബൂത്തായ കൊടുങ്ങൂര്‍ ഗവ. ഹൈസ്കൂളിലെത്തി വോട്ടു രേഖപ്പെടുത്തും.മൂന്നു സ്ഥാനാര്‍ഥികളും വോട്ടു രേഖപ്പെടുത്തിയ ശേഷം സ്വന്തം മണ്ഡലമായ കാഞ്ഞിരപ്പള്ളിയിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിക്കും.
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ അഡ്വ.എം.എസ്.കരുണാകരന് എം.ടി.സെമിനാരി സ്കൂളിലെ അമ്പത്തിനാലാം നമ്പര്‍ ബൂത്തില്‍ രാവിലെ വോട്ട് രേഖപ്പെടുത്തും. വൈക്കം നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നീലകണ്ഠന് മാസ്റ്റര്‍ ഉല്ലല എന്എസ്എസ്എച്ച്എസില് രാവിലെ 7നും ഏറ്റുമാനൂരില്‍ ജനവിധി തേടുന്ന എ.ജി.തങ്കപ്പന് മണര്‍കാട് ഗവ.എല്‍.പി.സ്കൂളിലും വോട്ട് രേഖപ്പെടുത്തും. കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ചാഴികാടന് അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം സെന്റ് ജോസഫ്സ് എല്‍പി സ്കൂളില്‍ രാവിലെ 7നും അഡ്വ.ജോര്‍ജ്ജ് കുര്യന് കാണക്കാരി ഗവ.എച്ച്എസില്‍ രാവിലെ 7നും ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഏറ്റുമാനൂര്‍ ടിടിഐയിലെ അന്‍പത്തിയേഴാം നമ്പര്‍ ബൂത്തിലും സമ്മതിദാനാവകാശം വിനിയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: