പിലാത്തറ: ചെറുവിച്ചേരിയിലും സമീപപ്രദേശങ്ങലിലും കാറ്റിലും മഴയിലും കനത്ത നാശനഷ്ടമുണ്ടായി. ഫലവൃക്ഷങ്ങളും കാര്‍ഷികവിളകളും വ്യാപകമായി നശിച്ചു. മരങ്ങള്‍ പൊട്ടിവീണ് വീടുകള്‍ക്കും ആലകള്‍ക്കും കേടുപാടുകള്‍ പറ്റി.
പുഴയരികത്ത് ജനാര്‍ദ്ദനന്റെ കിണറിന്റെ ആള്‍മറ മരംവീണ് തകര്‍ന്നു. പി.വി.രാഘവന്റെ കിണറിന് മുകളില്‍ കവുങ്ങും മരവും വീണു. നിരവധി വാഴകള്‍ നശിച്ചു. പി.കെ.വിജയന്റെ ഓടുമേഞ്ഞ വീടിന് മുകളില്‍ മരംവീണു. പീലേരി കൃഷ്ണന്റെ 35 ഓളം കുലച്ച വാഴകള്‍ കാറ്റില്‍ നിലംപതിച്ചു. എന്‍.വി.ബാബുവിന്റെ കോണ്‍ക്രീറ്റ് വീടിന് മുകളില്‍ മരംവീണ് വാട്ടര്‍ ടാങ്ക് തകര്‍ന്നു. കെ.ഗിരിജയുടെ വീടിനടുത്തുള്ള ആല തെങ്ങ് വീണ് പൂര്‍ണമായി തകര്‍ന്നു. കന്നുകാലികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സുനില്‍ കുമാര്‍, കെ.ആര്.മുകുന്ദന് എന്നിവരുടെ നിരവധി വാഴകള്‍ നശിച്ചു. കെ.ആര്.ഗോവിന്ദന്റെ വീടിന് മുകളില്‍ പ്ലാവ് പൊട്ടിവീണു. സി.വി.കണ്ണന്റെ വീടിന്റെ വിറകുപുര മരംവീണ് തകര്‍ന്നു. കാമ്പ്രത്ത് ഭാസ്കരന്റെ 20 റബ്ബര്‍ മരങ്ങള്‍ പൊട്ടിവീണു. സി.പി.ഹരിദാസന്റെ കാലിത്തൊഴുത്തിന് മുകളില്‍ പ്ലാവ് വീണു.
കൈതപ്രം ഭാഗത്ത് മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി കമ്പികള്‍ വ്യാപകമായി പൊട്ടിവീണ് വൈദ്യുതിബന്ധം പൂര്‍ണമായും നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: