കണ്ണൂര്‍: നിയമസഥാ തെരഞ്ഞെടുപ്പില്‍ ലൈവ് വെബ്കാസ്റ്റിംഗ് ചെയ്യുന്ന ജില്ലയിലെ 1054 ബൂത്തുകളില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. കലക്ടറേറ്റിലെ വെബ്കാസ്റ്റിംഗ് കണ്ട്രോള് റൂമില്‍ ഇതിന്റെ പ്രവര്‍ത്തനം വീക്ഷിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെബ്കാസ്റ്റിംഗുമായി ബന്ധപ്പെട്ട എല്ലാ പരിശോധനയും പൂര്‍ത്തിയായി. ഇന്ന് രാവിലെ 5.30മുതല്‍ വെബ്കാസ്റ്റിംഗ് നടപടികള്‍ ആരംഭിക്കും. കലക്ടറേറ്റിലെ കണ്ട്രോള് റൂമില്‍ 100 പേരടങ്ങുന്ന ടീം ഇതിനായുണ്ട്. മുഴുവന്‍ വീഡിയോയും തിരുവനന്തപുരത്തെ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. വെബ്കാസ്റ്റ് തടസ്സപ്പെട്ടാല്‍ 10 മിനുട്ടിനകം പുനസ്ഥാപിക്കും. ഇതിനായി ബിഎസ്എന്‍എല്‍ന്റെ 600 ഓളം ജീവനക്കാര്‍, അക്ഷയ പ്രവര്‍ത്തകര്‍, കെഎസ്ഇബി ജീവനക്കാര്‍ എന്നിവര്‍ സജ്ജരായുണ്ടാകും. മാവോയിസ്റ്റ് ഭീഷണിയുള്ള 14 ബൂത്തുകളിലും വെബ്കാസ്റ്റിന് പുറമെ സിസിടിവി നിരീക്ഷണവുമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.——
തെരഞ്ഞെടുപ്പ് ദിവസം കലക്ടറേറ്റില്‍ രാവിലെ 6മുതല്‍ വൈകിട്ട് 7 വരെ 25 പേരടങ്ങുന്ന റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: