തിരുവനന്തപുരം: പരാജയഭീതി കാരണം സിപിഎം സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ.കെ. രമയെ സിപിഎം ക്രൂരമായി ആക്രമിച്ചു. ഇത് പ്രതിഷേധാര്‍ഹമാണ്. ഒരു വനിതാ സ്ഥാനാര്‍ത്ഥിയെന്ന പരിഗണനപോലും നല്‍കിയില്ല. കേരള ചരിത്രത്തില്‍ ഇങ്ങനെയൊരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. ചെയ്തതെറ്റ് തിരുത്തുന്നതിന് പകരം വ്യാജപ്രചാരണമാണ് സിപിഎം നടത്തുന്നത്.
യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും ഓഫീസിനും നേരെയും വ്യാപകമായി സിപിഎം അക്രമം നടത്തി. ചേറായില് കോണ്‍ഗ്രസ്സ് ആഫീസിന് തീയിട്ടു. നാദപുരത്ത് വളയത്തിന് സമീപം സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. നാദപുരത്ത് നേരത്തെയും ഇതിന് സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് നിര്‍ഭയമായും സമാധാനപരമായും പൊതുജനങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് സുധീരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: