കോയമ്പത്തൂര്‍: ഇന്ന് നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ ജില്ലയില്‍ ഒരുക്കിയിരിക്കുന്നത് കര്‍ശ്ശന സുരക്ഷ. ജില്ലയില്‍ മാത്രം 6,000 സുരക്ഷാ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. പോലീസ്, സമാന്തര സൈനികവിഭാഗം, എക്സ് സര്‍വ്വീസ്, ഹോംഗാര്‍ഡ്സ് എന്നീവിഭാഗങ്ങളില്‍ നിന്നുള്ള വരാണ് ജില്ലയിലെ സമ്മതിദായകര്‍ക്ക് സുരക്ഷയൊരുക്കുന്നത്.
ജില്ലയിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ടിയാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഒദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കോയമ്പത്തൂരില്‍ 10 നിയോജക മണ്ഡലണങ്ങളാണുള്ളത്. 2003 പോളിങ് ബൂത്തുകളും 839 പോളിങ് സ്റ്റേഷനുകളുമാണ് ഇവിടെയുള്ളത്. അവിനാശി ഉദുമല്പേട്ട് എന്നീ നിയോജക മണ്ഡലങ്ങളില്‍ 100 പോളിങ് ബൂത്തുകളുണ്ട്. ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും ഒരു പോലീസ് വീതം നിര്‍ബന്ധമായും ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍ ജില്ലയില്‍ 539 പോലീസുകാര്‍ മാത്രമാണുള്ളത്. അതിനാല്‍ ചിലസ്ഥലങ്ങളില്‍ സുരക്ഷയ്ക്കായി മറ്റുവിഭാഗങ്ങളിലുള്ള സൈനികരേയും നിയോഗിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണത്തേത് സംസ്ഥാനത്തിന് നിര്ണ്ണായകമാതിനാലാണ് സുരക്ഷാ നടപടിക്രമങ്ങള്‍ ഒന്നുകൂടി കര്‍ശനമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: