ഹൈദരാബാദ്: തെലങ്കാനയിലെ ആദിലാബാദില്‍ ഓട്ടോയും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും ഏഴ് കുട്ടികളുമടക്കം 15 പേര് കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ബകര്‍ മണ്ഡല്, നാന്ദാദ് ജില്ലകളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്.
കുടുംബത്തോടെ പോച്ചമ്മ ക്ഷേത്രദര്‍ശനത്തിനായി പോകും വഴിയാണ് അപകടമുണ്ടായത്. 13 പേര് സംഭവസ്ഥലത്തുവച്ചും രണ്ട് പേര് ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ വച്ചുമാണ് മരിച്ചത്. ഓട്ടോയില്‍ 18 പേരാണ് സഞ്ചരിച്ചതെന്നും അതില്‍ ട്രക്ക് വന്ന ഇടിച്ചാണ് അപകടമുണ്ടായതെന്നും അദിലാബാദ് എസ് പി: തരുണ്‍ ജോഷി പറഞ്ഞു. പരിക്കേറ്റ മൂന്നുപേരെയും നിസാമാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. മരച്ചവരില്‍ അധികവും ഇഷ്ടിക കളത്തിലെ ജോലിക്കാരാണ്.
അപകടത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അനുശോചനം രേഖപ്പെടുത്തി. പരിക്കു പറ്റിയവര്‍ക്ക് ഉയര്‍ന്ന ചികിത്സസൗകര്യങ്ങള്‍ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: