ഇടുക്കി:സര്‍വ്വസന്നാഹങ്ങളുമായാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ചവച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ സജീവമായിരുന്നു. പരസ്യപ്രചാരണം അവസാനിക്കുന്നതുവരെ പ്രചാരണത്തില്‍ മുന്നിട്ട് നിന്നത് എന്‍ഡിഎയാണെന്ന് പോലീസിന്റെ രഹസ്യാന്വേഷണറിപ്പോര്‍ട്ട് സമ്മതിക്കുന്നു.
ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ കഴിഞ്ഞതും എന്‍ഡിഎയ്ക്കാണ്. ജില്ലയിലെ പര്യടനത്തിലും പൊതുയോഗങ്ങളിലുമായി ഒരു ലക്ഷം പേര് എന്‍ഡിഎയ്ക്കുവേണ്ടി തെരുവിലിറങ്ങി. രണ്ട് മുന്നണികളും എന്‍ഡിഎയുടെ അംഗബലത്തിന് മുന്നില്‍ അടിയറവ് പറഞ്ഞു.
തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല എന്നീ മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎയും യുഡിഎഫും തമ്മിലാണ് മത്സരം. പീരുമേട്, ദേവികുളം എന്നീ മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ് നടത്തുന്നത്. ഈ രണ്ട് മണ്ഡലങ്ങളിലും ഇടതിനും വലതിനും ഭീഷണിയായി എഐഎഡിഎംകെ മത്സരിക്കുന്നുണ്ട്. ദേവികുളത്ത് പെമ്പിളൈ ഒരുമൈയും രംഗത്തുണ്ട്. ഈ കക്ഷികള്‍ പിടിക്കുന്ന വോട്ടുകള്‍ യുഡിഎഫിന്റെയും എല്ഡിഎഫിന്റേതുമാണ്. ഈ സാഹചര്യമാണ് ബിജെപി ഏറെ പ്രതീക്ഷയോടെ കാണുന്നത്.
തൊടുപുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പാരമ്പര്യമായി ഇടതിനും വലതിനും വോട്ട് ചെയ്തുകൊണ്ടിരുന്ന വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത നേടിയതാണ് വിജയപ്രതീക്ഷ പതിന്മടങ്ങാക്കുന്നത്. ഇടുക്കിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജുമാധവന്‍ അനുകൂലമായി കുടിയേറ്റകര്ഷകര് രംഗത്തുണ്ട്. ഭൂരിപക്ഷ സമുദായങ്ങള്ക്കിയിലും ബിജു സ്വീകാര്യനാണ്. മണ്ഡലത്തില്‍ മുക്കാല്‍ ലക്ഷത്തോളം ഈഴവ വോട്ടുകളുണ്ട്. ഉടുമ്പന്‍ചോലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സജി പറമ്പത്തും വിജയ പ്രതീക്ഷയിലാണ്.
ഈഴവ സമുദായത്തിന് മണ്ഡലത്തിലുള്ള മേല്‍ക്കൈയും ബിജെപിയുടെ ശക്തിയുമാണ് പ്രതീക്ഷയ്ക്കടിസ്ഥാനം. പീരുമേട്ടിലും ദേവകുളത്തും ബിജെപി ശക്തമായ സാന്നിധ്യമാണ്. എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തനം ബൂത്ത് തലത്തില്‍ വിജയകരമായി എത്തിക്കാന്‍ കഴിഞ്ഞു. നിയോജമകമണ്ഡലം അടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും കൊട്ടിക്കലാശം നടത്തി എന്‍ഡിഎ ശക്തി തെളിയിച്ചു.
എല്ലാ ബൂത്തുകളിലും ഏജന്റുമാരെ നിശ്ചയിച്ച് ബൂത്ത് പ്രവര്‍ത്തനം കുറ്റമറ്റതാക്കി. പഴുതുകളടച്ചുള്ള പ്രചാരണത്തിനൊടുവില്‍ ഇടുക്കിയുടെ ചരിത്രം മാറ്റിക്കുറിക്കുന്ന ഫലമുണ്ടാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ ഉറച്ചുപറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: