തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ബിജെപി ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ കെപിഎംഎസ് ജില്ലാ കമ്മറ്റി തീരുമാനിച്ചു. സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുക എന്ന സംഘടനയുടെ നയത്തിന്റെ ഭാഗമായിട്ടാണ് തീരുമാനമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
പട്ടികജാതിക്കാരുടെ അടിസ്ഥാന ആവശ്യമായ ഭൂമി, വിദ്യാഭ്യാസം, തൊഴില്‍, പാര്‍പ്പിടം, ആഹാരം, സാമ്പത്തികം, വ്യവസായം തുടങ്ങിയവ കേരളം ഭരിച്ച ഇടതു-വലതു മുന്നണികള്‍ അവഗണിച്ചു. ദളിത് സമൂഹങ്ങള്‍ക്ക് കൃഷിക്കാവശ്യമായ ഭൂമി നല്‍കാതെ മത-സാമുദായിക ശക്തികള്‍ക്കും ഭൂമാഫിയകള്‍ക്കും ഏക്കര്‍കണക്കിന് പതിച്ചുനല്‍കി. ആദിവാസി കുഞ്ഞുങ്ങളുടെ മരണം തുടര്‍ക്കഥയാകുന്നു.
മഹാത്മ അയ്യങ്കാളി സ്ഥാപിച്ച വെങ്ങാനൂര്‍ സ്കൂള്‍, കോടതി സമുച്ചയം എന്നിവ വികസിപ്പിച്ച് ചരിത്ര പൈതൃക സ്മാരകമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 40.55 കോടി അനുവദിച്ചു. ദല്‍ഹിയില്‍ അംബേദ്ക്കര്‍ സ്മാരക ചരിത്ര മ്യൂസിയത്തിന് തറക്കല്ലിട്ടു. സംവരണം അട്ടിമറിക്കില്ലന്ന് പ്രധാനമന്ത്രി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. തുടങ്ങിയവ വിലയിരുത്തിയാണ് എന്‍ഡിഎയെ പിന്തുണയ്ക്കുന്നതെന്ന് ജില്ലാക്കമ്മറ്റി വ്യക്തമാക്കി. ജില്ലാ ഭാരാവാഹികളായ ചെറുവയ്ക്കല്‍ അര്ജ്ജുനന്, മദനന് മാധവപുരം, തെറ്റിയാര്‍ രവീന്ദ്രന്, കെ. ചല്ലപ്പന്‍, പേരയ്ക്കോണം വിജയന്, ശോഭാ ശിശുപാലന്, സന്തോഷ് വിളപ്പില്‍ശാല എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: