പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പത്തു വയസിന് മുകളില്‍ അന്‍പത് വയസ് വരെയുള്ള സ്ത്രീകളെ ആചാരാനുഷ്ഠാനത്തിന് വിരുദ്ധമായി പ്രവേശിപ്പിക്കാന്‍ പാടില്ല എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഭീമഹര്‍ജിയുടെ ഒപ്പീടീല് ഉദ്ഘാടനം സന്നിധാനത്ത് നടന്നു.
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സമര്‍പ്പിക്കാനായി ഒരു കോടി ഭക്തരുടെ ഒപ്പുള്ള ഭീമഹര്‍ജിയാണ് തയാറാക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഉദ്ഘാടനം ചെയ്തു. ശബരിമല മേല്‍ശാന്തി, മാളികപ്പുറം മേല്‍ശാന്തി, ദേവസ്വം കമ്മീഷണര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.
സന്നിധാനത്തെ പത്തു കൗണ്ടറുകളിലൂടെയാണ് ഭീമഹര്ജിക്കുവേണ്ടി ഭക്തരുടെ ഒപ്പ് ശേഖരിക്കുന്നത്. ഇന്നലെ സന്നിധാനത്ത് ദര്‍ശനം നടത്തിയ ആയിരക്കണക്കിന് ഭക്തരാണ് ഹര്‍ജിയില്‍ ഒപ്പിട്ടത്.
പമ്പാ ഗണപതി സന്നിധിയില്‍ നടന്ന ഭീമഹര്‍ജി ഒപ്പ് ശേഖരണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കര്‍ണാടക എംഎല്‍എ ശകുന്തള ഷെട്ടി ആദ്യ ഒപ്പ് രേഖപ്പെടുത്തി. അയ്യപ്പസേവാ സംഘം ജനറല്‍ സെക്രട്ടറി എന്‍. വേലായുധന്
നായരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: