തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്. മികച്ച പ്രതികരണമാണ് സമ്മതിദായകരില്‍ നിന്നും ലഭ്യമാകുന്നത്. പതിവില്‍ നിന്നും വ്യത്യസ്ഥമായി രാവിലെ തന്നെ നീണ്ട നിരയാണ് വോട്ടെടുപ്പു കേന്ദ്രങ്ങളില്‍ കാണപ്പെടുന്നത്.
മലബാറിലെ ചില മണ്ഡലങ്ങളില്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ ഏഴു ശതമാനത്തോളം വോട്ട് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. അഴിമതിക്കെതിരേയുളള വോട്ടെടുപ്പാണിതെന്നും, കേരളം മാറി ചിന്തിക്കുമെന്നും എന്‍.ഡി.എ വിശ്വസിക്കുന്നു.
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരേയുളള മറുപടിയാകും ഈ തെരഞ്ഞെടുപ്പെന്ന് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല പറഞ്ഞു. പല സ്ഥലങ്ങളിലും ബിജെപി ശക്തമായി മാറിയതിന്റെ അടിസ്ഥാനത്തില്‍ അതിശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി നടക്കുന്നത്. അക്രമത്തിലും അഴിമതിയിലും മനം മടുത്ത പൊതുസമൂഹത്തിന്റെ ശക്തമായ മറുപടിയാകും ഈ തെരഞ്ഞെടുപ്പെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം വിവിധ മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളിലായി പ്രമുഖര്‍ വോട്ടു രേഖപ്പെടുത്തി. ശ്രീശാന്ത്, സുരേഷ് ഗോപി, കെ. മുരളീധരന്, ഷിബു ബേബിജോണ്‍, ഇന്നസെന്റ്, പിണറായി വിജയന്, കെ ബാബു, ഫ്രാന്‍സിസ് ജോര്‍ജ്ജ്, തുടങ്ങിയവര്‍ ഇതിനോടകം വോട്ടു രേഖപ്പെടുത്തിക്കഴിഞ്ഞു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അല്‍പ്പസമയത്തിനകം വോട്ടു രേഖപ്പെടുത്തും. തിരുവനന്തപുരം ഫോര്‍ട്ട് സ്കൂളിലാണ് അദ്ദേഹം വോട്ടു രേഖപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: