അഞ്ചല്‍: അഞ്ചല്‍ നെടിയറയില്‍ സിപിഎം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് കാര്യാലയം അടിച്ചു തകര്‍ത്തു. മുപ്പതോളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ മാരാകായുധങ്ങളുമായെത്തിയാണ് ആക്രമണം നടത്തിയത്. കാര്യാലയത്തിലുണ്ടായിരുന്ന ബിജെപി മണ്ഡലം കമ്മിറ്റിയംഗം രാഹുല്‍രാജ്, നെടിയം സജീവ്, രതീഷ് എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഓഫീസിലെ സ്ഥാനാര്‍ത്ഥിയുടെ പ്രചരണബോര്‍ഡുകളും ഫര്‍ണിച്ചറുകളും കസേരയും അക്രമികള്‍ തകര്‍ത്തു. നെടിയവിള പ്രദേശത്ത് ബിജെപിക്ക് ലഭിച്ച സ്വീകാര്യതയില്‍ വിറളി പൂണ്ടായിരുന്നു സിപിഎം അക്രമണം.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിസില്‍ ഫെര്‍ണാണ്ടസ് പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. തുടര്‍ന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച സ്ഥാനാര്‍ത്ഥി പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നെടിയറയില്‍ ബിജെപി പ്രവര്‍ത്തനം അനുവദിക്കാത്ത സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ ശക്തമായ പ്രതിഷേധമാണ് ബിജെപി പുനലൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയും രേഖപ്പെടുത്തിയിരിക്കുന്നത്. ബിജെപി നേതാക്കളായ ആലഞ്ചേരി ജയചന്ദ്രന്, ആയൂര്‍ മുരളി, വടമണ്ബിജു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: