തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ വോട്ടു രേഖപ്പെടുത്തിക്കഴിഞ്ഞു.
സുരേഷ് ഗോപി എം.പി, തിരുവനന്തപുരം ശാസ്തമംഗലം ഹയര്‍ സെക്കണ്ടറി സൂളില്‍ വോട്ടു രേഖപ്പെടുത്തി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്, തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്. ശിവകുമാര്‍ തുടങ്ങിയവരും വോട്ടു രേഖപ്പെടുത്തി. തിരുവനന്തപുരം മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശ്രീശാന്ത് കൊച്ചിയിലാണ് വോട്ടു ചെയ്തത്.
നേമം മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ശിവന് കുട്ടി തുടങ്ങിയവരും വോട്ടു രേഖപ്പെടുത്തി.
ധര്‍മ്മടത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും, പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനും കണ്ണൂരില്‍ വോട്ടു രേഖപ്പെടുത്തി. കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം.കെ മുനീര്‍, തൃപ്പൂണിത്തുറ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും, മന്ത്രിയുമായ കെ. ബാബു എന്നിവരും തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
ബി.ജെ.പി മഞ്ചേശ്വരം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് നെല്ലിക്കുന്ന് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വോട്ടു രേഖപ്പെടുത്തി.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കുട്ടനാട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുഭാഷ് വാസു, കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് ആലഞ്ചേരി, ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തില്‍, മന്ത്രി സി.എന്‍ ബാലകൃഷ്ണന്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മുകേഷ്, ആര്.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, മുന്‍ മന്ത്രി ജി. സുധാകരന്, ഡോ. തോമസ് ഐസക്ക്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും വോട്ടു രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: