തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ്. രാവിലെ ഏഴു മണിക്ക് തുടങ്ങിയ പോളിങ് വൈകിട്ട് ആറുമണിക്ക് അവസാനിച്ചപ്പോള്‍ പ്രാഥമിക കണക്കുകള്‍ അനുസരിച്ച് 74% പേര് വോട്ട് രേഖപ്പെടുത്തി.
അവസാന മണിക്കൂറില്‍ മിക്ക ഇടങ്ങളിലും കനത്ത പോളിങ് രേഖപ്പെടുത്തി. വൈകി വോട്ടു ചെയ്യാന്‍ എ്ത്തിയവര്ക്ക് സമയം നീട്ടി നല്‍കിയിരുന്നു. വോട്ടിംഗ് സമയം അവസാനിച്ചിട്ടും ചിലയിടങ്ങളില്‍ അവസാന നിമിഷവും നീണ്ട ക്യൂ ദൃശ്യമായി.
എട്ടുജില്ലകളില്‍ 70 ശതമാനത്തില്‍ അധികം പോളിങ് രേഖപ്പെടുത്തി. വടക്കന്‍ ജില്ലകളിലാണ് ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയത്. 73.39 ശതമാനം പേര് വോട്ടു രേഖപ്പെടുത്തിയ കോഴിക്കോടാണ് പോളിങ് മുന്നില്‍. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. ത്രികോണ മത്സരത്തിന് വേദിയായ തലസ്ഥാനത്ത് 71.5 ശതമാനം പോളിങ് രേഖപ്പെടുത്തിയത്.
ആദ്യഘട്ടത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ പോളിങ് നില കുറവായിരുന്നുവെങ്കില്‍ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയത് ഗ്രാമപ്രദേശങ്ങളിലായിരുന്നു. പ്രായാധിക്യം മറികടന്ന് നിരവധിയാളുകള്‍ അവസാനഘട്ടത്തില്‍ പോളിങ് ബുത്തിലേക്ക് ഒഴുകിയെത്തി.
രാവിലെ മുതല്‍ തുടരുന്ന കനത്ത മഴയാണ് മധ്യകേരളത്തേയും തെക്കന്‍കേരളത്തേയും പ്രതികൂലമായി ബാധിച്ചത്.
ആലപ്പുഴയില്‍ മികച്ച പോളിങാണ്. ത്രികോണമത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തിയത് മുന്നണികള്‍ക്ക് ഒരുപോലെ ആത്മവിശ്വാസം നല്‍കുകയാണ്.
ബിഡിജെഎസ് കേന്ദ്രങ്ങളിലെ മികച്ച പോളിങ് നില എന്‍ഡിഎയുടെ വിജയപ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിക്കഴിഞ്ഞു. ഉച്ച കഴിഞ്ഞാല്‍ വോട്ടിങ് ശരാശരി ഉയരുമെന്നാണ് വിലയിരുത്തല്‍.അങ്ങനെയണെങ്കില്‍ സംസ്ഥാന ശരാശരി 80 ശതമാനം പിന്നിടുമെന്നാണ് കണക്കുകൂട്ടല്‍
ജില്ലകളിലെ ഇതുവരെയുള്ള പോളിങ് ശതമാനം
കാസര്‍കോട്: 63.06 %
കണ്ണൂര്‍: 69.06%
വയനാട്: 65.41%
കോഴിക്കോട്: 65.361%
മലപ്പുറം: 62.31%
പാലക്കാട്: 65.61%
തൃശൂര്‍: 63.24%
എറണാകുളം: 63.29%
ഇടുക്കി: 63.22%
കോട്ടയം: 66.79%
ആലപ്പുഴ: 66.91%
പത്തനംതിട്ട: 62.87%
കൊല്ലം: 61.08%
തിരുവനന്തപുരം: 60.34%
പ്രതികരിക്കാൻ ഇവിടെ എഴുതുക: