കോഴിക്കോട്: തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ ഇരുമുന്നണികളും നടത്തിയ കുപ്രചാരണങ്ങള്‍ ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന് മാസ്റ്റര്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് സിപിഎം, കോണ്‍ഗ്രസ്, മുസ്ലിംലീഗ് കക്ഷികള്‍ നടത്തിയത് മത വിദ്വേഷവും പരസ്പര സംഘര്‍ഷവും ഉണ്ടാക്കുന്നതരത്തിലാണ് ഇക്കൂട്ടര്‍ പേരില്ലാതെയും പേരുവെച്ചും നോട്ടീസുകള്‍ അച്ചടിച്ച് വിതരണംചെയ്തത്. ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടവര്‍ അക്ഷന്തവ്യമായ അനാസ്ഥയാണ് കാണിച്ചിരിക്കുന്നത്. ഡിസിസി പ്രസിഡന്റിന്റെ വര്‍ഗീയ പ്രസംഗത്തിനെതിരെ നടപടിയെടുക്കാന്‍ മടിച്ച പോലീസിന്റെ സമീപനമാണ് ചട്ടലംഘനം നടത്തി കുപ്രചാരണം നടത്താന്‍ ഇരുമുന്നണികള്‍ക്കും ധൈര്യം നല്‍കിയത്. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം വെച്ച് കടുത്ത വര്‍ഗീയപ്രചാരണമാണ് സിപിഎമ്മും ലീഗും നടത്തിയിരിക്കുന്നത്. മാറാട് കൂട്ടക്കൊലയില്‍ സിബിഐ അന്വേഷണത്തെ ഒന്നിച്ചെതിര്ത്തവരാണ് ഇന്ന് തെറ്റായ പ്രചാരണം നടത്തുന്നത്.
സിബിഐ അന്വേഷണം പാടില്ലെന്ന് പറഞ്ഞ മാറാട് ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനായിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിക്കും അനുകൂലമായ നിലപാടാണ് അന്ന് സിപിഎം കൈക്കൊണ്ടത്. മാറാട് എട്ട് ഹിന്ദു മത്സ്യത്തൊഴിലാളികളെ കൂട്ടക്കൊല ചെയ്തവര്‍ക്ക് നിയമപരമായും രാഷ്ട്രീയപരമായും പിന്തുണ നല്‍കുകയായിരുന്നു സിപിഎമ്മും കോണ്‍ഗ്രസും. അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: