ഇടുക്കി: എന്‍ഡിഎ തരംഗമില്ലായെന്ന് ഇടത്-വലത് മുന്നണികള്‍ ആവര്‍ത്തിച്ച് പറഞ്ഞപ്പോഴും ഇരുവരുടെയും നെഞ്ചിടിക്കുന്നത് ജില്ലയില്‍ പ്രകടമായിരുന്നു. എന്‍ഡിഎ നേതൃത്വം നല്കിയ വിവിധ റാലികളിലും പൊതുസമ്മേളനങ്ങളിലും ഒഴുകിയെത്തിയ പതിനായിരങ്ങള്‍ ഇവരുടെ നെഞ്ചിടിപ്പ് കൂട്ടി. 2011ല്‍ 70.75 ശതമാനമാണ് ജില്ലയിലെ പോളിങ് . ഇത് കണക്കുകൂട്ടിയാണ് ഇരുമുന്നണികളും തന്ത്രങ്ങള്‍ മെനഞ്ഞത്. എന്നാല്‍ ഇതിനെ കടത്തിവെട്ടുന്ന രീതിയില്‍ എത്തിയ യുവ വോട്ടര്‍മാര്‍ എന്‍ഡിഎയ്ക്ക് അനുകൂലമായത് ജില്ലയില്‍ എമ്പാടും പ്രകടമായിരുന്നു. വിവിധ രീതിയില്‍ എന്‍ഡിഎയെ ഇരുമുന്നണികളും സമൂഹമാധ്യമങ്ങളിലൂടെ കടന്നാക്രമിച്ചത് വളരെ ശക്തമായാണ് യുവ വോട്ടര്‍മാര്‍ എതിര്‍ത്തത്. അനാവശ്യമായ വിവാദങ്ങളില്‍ എന്‍ഡിഎയെ വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചത് ഫെയ്സ്ബുക്കിലുള്‍പ്പെടെ വന്‍ പ്രതിഷേധത്തിന് കാരണമായി. 5 ഇടങ്ങളില്‍ ബിഡിജെഎസ് മൂന്നിടത്ത് മത്സരിച്ചപ്പോള്‍ ബിജെപി രണ്ടിടത്താണ് മത്സരിച്ചത്. രണ്ട് നഗരസഭകളും 53 പഞ്ചായത്തുകളും 66 വില്ലേജുകളും 8 ബ്ലോക്കുകളും ഉള്‍പ്പെടുന്ന ജില്ലയില്‍ ബൂത്ത് തോറും നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം ഫലം കണ്ട കാഴ്ച്ചയാണ് ഇന്നലെ പ്രകടമായത്. ബൂത്തുകള്‍ തോറും പരമാവധി ആളുകളെ വോട്ട് ചെയ്യാന്‍ എത്തിക്കുവാന്‍ എന്‍ഡിഎക്ക് കഴിഞ്ഞു. ഇതും പ്രാബല്യത്തിലെത്തിക്കാന്‍ പ്രവര്ത്തകര്ക്കായത് എന്‍ഡിഎ ക്യാമ്പിന് വര്‍ദ്ധിച്ച ഊര്‍ജ്ജമാണ് പകര്‍ന്ന് നല്‍കിയത്. പോള്‍ ചെയ്യാതെ പോയ വോട്ടുകള്‍ എന്‍ഡിഎ വിരുദ്ധ വോട്ടുകളാണെന്നാണ് ബിജെപിയുടെ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: