ആലപ്പുഴ: ജില്ലയില്‍ ബിഡിജെഎസ് ബിജെപി സഖ്യം കരുത്തു തെളിയിക്കുമെന്നാണ് പോളിങ് ശതമാനം വ്യക്തമാക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്. ബിഡിജെഎസിനു പുറമേ ജെഎസ്എസ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെയും ശക്തമായ പിന്തുണ ഉണ്ടായതാണ് എന്‍ഡിഎയ്ക്ക് വിജയം ഉറപ്പാക്കിയിരിക്കുന്നത്. ജില്ലയില്‍ നാലു മണ്ഡലങ്ങളില്‍ വിജയം സുനിശ്ചിതമെന്നാണ് എന്‍ഡിഎ കണക്കാക്കുന്നത് അരൂര്‍, ചെങ്ങന്നൂര്‍, കുട്ടനാട്, മാവേലിക്കര മണ്ഡലങ്ങളിലെ എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ വിജയിക്കും എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികള്‍ക്കിടയില്‍ കൂട്ടലും കിഴിക്കലും ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത് രണ്ടു മുന്നണികളിലും പരാജയഭീതി സൃഷ്ടിക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞു.
അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി. സുധാകരനാണോ വി.എസ്. അച്യുതാനന്ദനും കുടുംബവും വോട്ടു രേഖപ്പെടുത്തിയത് എന്ന് വ്യക്തമാക്കണം. സുധാകരന് വിഎസ്സിനെയും കുടുംബത്തെയും സംശയം ഉള്ളതുകൊണ്ടാണ് വിഎസ് വോട്ടു ചെയ്തപ്പോള്‍ എത്തിനോക്കിയെന്ന ആരോപണം ഉണ്ടായിട്ടുള്ളതും സുധാകരനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നതും .
ജി. സുധാകരനെ പരാജയപ്പെടുത്താന്‍ വേണ്ടി സേവ് സിപിഎം ഫോറം നോട്ടീസ് പുറത്തിറക്കിയിരുന്നു. വിഎസ് അനുകൂലികളാണ് നോട്ടീസ് പുറത്തിറക്കിയതും. ഈ സാഹചര്യത്തില്‍ വിഎസ് ആര്‍ക്കാണ് വോട്ടു ചെയ്തത് എന്ന് വ്യക്തമാക്കണം.
രാവിലെ മലമ്പുഴയില്‍ എല്‍ഡിഎഫ് തരംഗം എന്ന് പറഞ്ഞ വിഎസ് അമ്പലപ്പുഴയില്‍ എത്തിയപ്പോള്‍ വലിയ ഭൂരിപക്ഷം ആയി വാക്ക് മാറ്റി. പരാജയഭീതിയാണ് വിഎസ്സിനെ സമയാസമയങ്ങളില്‍ വാക്ക് മാറ്റി പറയിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും കെ. സോമന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: