ന്യൂദല്‍ഹി: ക്രൂരപീഡനത്തെ തുടര്‍ന്ന് ഗുരുതര പരുക്കുകളോടെ ദല്‍ഹിയിലെ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യുട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു വയസുകാരി ഫലക്കിന്റെ മാതാവിനെ കണ്ടെത്തി. മുന്നി എന്ന സ്ത്രീയെയാണ് കഴിഞ്ഞ രാത്രി കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞിന്റെ മാതാവ് മുന്നിയാണെന്ന് ഉറപ്പിക്കുന്നതിന് ഇവരെ ഡി.എന്‍.പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പോലീസ് പറഞ്ഞു. ഡി.എന്‍.എ ടെസ്റ്റിനു വിധേയമാകാന്‍ മുന്നി സമ്മതം അറിയിച്ചിട്ടുണ്ട്. മുന്നിയുടെ മൊഴിപ്രകാരം നടത്തിയ അന്വേഷണം ലക്ഷ്മി എന്ന സ്ത്രീയിലേക്കും എത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ മുതലാണു കുട്ടി മുന്നിയില് നിന്നു കാണാതാകുന്നത്. എന്നാല്‍ ജനുവരിയില്‍ കുട്ടിയെ ദല്‍ഹി ആശുപത്രിയിലെത്തിച്ച 14 കാരിയും അമ്മയാണെന്നാണ് അവകാശപ്പെട്ടത്. ഏകദേശം മൂന്നു പ്രാവശ്യം കുട്ടി പലരില്‍ നിന്നു കൈമാറപ്പെട്ടുവെന്നാണു പോലീസ് നിഗമനം.
തലയ്ക്ക് ഗുരുതര പരിക്കുകളുമായി കൈ കാലുകള്‍ ഒടിഞ്ഞ നിലയിയാണ് ഫലക്കിനെ എയിംസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്ത് മനുഷ്യന്റെ കടിയേറ്റ മുറിവുകളും ഇരുമ്പ് പഴുപ്പിച്ച് പൊള്ളിച്ച പാടുകളുമുണ്ടായിരുന്നു. ഇതിനിടെ ജീവന് രക്ഷിക്കുന്നതിന് വേണ്ടി രണ്ട് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ഫലക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ജുവനെയില്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കിടക്കയില്‍ നിന്ന് താഴെ വീണാണ് ഫലക്കിന് പരിക്കേറ്റതെന്ന് ഈ പെണ്‍കുട്ടി പറഞ്ഞത്.
അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഫലക്ക് ജീവിതത്തിലേക്ക് തിരിച്ചുവരുന്ന കാര്യം സംശയമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: