വടകര: നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുന്നതിനിടെ ജില്ലയില്‍ സിപിഎം അക്രമം. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നിട്ടൂര്‍, ചെമ്മരത്തൂര്‍, നാദാപുരം മണ്ഡലത്തിലെ ഇരിങ്ങണ്ണൂര്‍ എന്നിവിടങ്ങളിലാണ് സിപിഎം അക്രമം അഴിച്ചു വിട്ടത്. അക്രമത്തില്‍ പരുക്കേറ്റ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറ്റ്യാടി മണ്ഡലത്തിലെ നിട്ടൂരില്‍ സിപിഎം നടത്തിയ അക്രമത്തില്‍ ആര്‍എസ്എസ് നാദാപുരം താലൂക്ക് വിദ്യാര്‍ത്ഥി പ്രമുഖ് കെ.സി. ഉദയന്‍, സി.പി. ശ്രീജിത്ത് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദയന്‍ തലയ്ക്കും മുഖത്തും മാരകമായി പരുക്കേറ്റു.
കുറ്റ്യാടി നിയോജകമണ്ഡലം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, ലോക്കല്‍ സെക്രട്ടറി ചാത്തു എന്നിവരുടെ സന്ദര്‍ശനത്തിന് ശേഷമാണ് നിട്ടൂര്‍ എല്‍പിസ്കൂളിന് സമീപത്ത് വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചത്. ഇരിങ്ങണ്ണൂരില്‍ സിപിഎമ്മുകാരുടെ കള്ള വോട്ട് തടയാന്‍ ശ്രമിച്ചതിന് ബിജെപി പ്രവര്‍ത്തകരായ സുരേഷ്, സജീവന് എന്നിവര്‍ക്ക് പരുക്കേറ്റു. ചെമ്മരത്തൂരില്‍ ബിജെപി പ്രവര്‍ത്തകനും ബൂത്ത് ഏജന്റുമായ നിഖിലിനെ സിപിഎം സംഘം അക്രമിച്ചു. നിഖിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: