ന്യൂദല്‍ഹി: ബീഹാറിലെ സിവാനില്‍ മാധ്യമപ്രവര്‍ത്തകനെ വധിച്ച കേസില്‍ സിബിഐ അന്വേഷണത്തിന് നിതീഷ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. കൊല്ലപ്പെട്ട രാജ്ദേവ് രഞ്ജന്റെ ബന്ധുക്കള്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി നിതീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം നില്‍ക്കക്കള്ളിയില്ലാതായതോടെയാണ് സംഭവത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് സൂചന. മെയ് 13നാണ് രഞ്ജനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചുകൊന്നത്. മുഖ്യപ്രതിപക്ഷമായ ബിജെപിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിവരികയാണ്. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും രഞ്ജന്റെ ഭാര്യയും ബന്ധുക്കളും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: