തിരുവനന്തപുരം: കേരളത്തില്‍ ബദല്‍ ശക്തിയായി ദേശീയ ജനാധിപത്യ സഖ്യം വളരുന്നു എന്നതിന്റെ തെളിവാണ് കനത്ത പോളിംഗ് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മാറിമാറി ഭരിച്ച മുന്നണികളോടുള്ള അമര്‍ഷമാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്.
കേരളത്തില്‍ ഇരുമുന്നണികള്‍ക്കും ബദലായി പുതിയ സഖ്യം ഉണ്ടാകുന്നു എന്നത് വോട്ടെടുപ്പില്‍ നിന്ന് വ്യക്തമാകുന്നു. അവിശുദ്ധ കൂട്ടുകെട്ടിലൂടെ ബിജെപിയുടെ വളര്‍ച്ച തടയാന്‍ ശ്രമിച്ച ഇരുമുന്നണികള്‍ക്കും തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയാകും. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ശക്തമായ സാനിധ്യമാണ് കേരളത്തില്‍ പോളിംഗ് ശതമാനം കൂടാന്‍ കാരണം. എന്‍ഡിഎ ശക്തമായ മത്സരം നടത്തിയ മണ്ഡലങ്ങളിലെ കനത്ത പോളിംഗ് അതാണ് സൂചിപ്പിക്കുന്നത്.
അതേസമയം യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ അവരെ ചെറുക്കാന്‍ ഇടതു മുന്നണിക്കായില്ല എന്നാണ് പോളിംഗ് ശതമാനത്തില്‍ നിന്ന് മനസ്സിലാകുന്നത്. ബിജെപി ജയിക്കില്ലെന്ന് ആവര്‍ത്തിക്കുന്നവര്‍ക്ക് 19 ന് കനത്ത നിരാശയാകും ഉണ്ടാവുക. സംസ്ഥാനത്ത് ചരിത്രം തിരുത്തുന്ന തെരഞ്ഞെടുപ്പ് വിജയം ദേശീയ ജനാധിപത്യ സഖ്യത്തിന് ഉണ്ടാകും. ആദ്യമായാണ് ബിജെപി മുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
എന്നാല്‍ അതിന്റെ പരിചയക്കുറവ് പ്രകടമാകാതെ പ്രവര്‍ത്തിക്കാന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് കഴിഞ്ഞു. ഇരു മുന്നണികള്‍ക്കും ഒപ്പം മുന്നേറാന്‍ സഖ്യത്തിനായി. ഇതിന് സഹായിച്ച എല്ലാ പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും അഭിനന്ദിക്കുന്നുവെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: