തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വോട്ട് പതിയുന്നതിനൊപ്പം ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ഉറപ്പാക്കാന്‍ കഴിയുന്ന’ വി.വി. പാറ്റ് മെഷീന്റെ ‘(വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) പ്രവര്‍ത്തനം വിജയം. പുതിയ സംവിധാനം വോട്ടര്‍മാര്‍ക്കും പുതിയ അനുഭവമായി. സംസ്ഥാനത്തെ 12 മണ്ഡലങ്ങളിലാണ് മെഷീന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വോട്ടിങ് കമ്പാര്‍ട്ട്മെന്റില്‍ സ്ഥാപിച്ചിട്ടുള്ള മെഷീനിലെ സഌപ്പ് സമ്മതിദായകന് മാത്രമേ കാണാനാകൂ. ആദ്യഘട്ടമെന്ന നിലയിലാണ് 1350ല്‍ താഴെ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ ഈ സംവിധാനം ഉപയോഗിച്ചത്.
തിരുവനന്തപുരത്ത് 154 ബൂത്തുകളിലാണ് വി.വി പാറ്റ് ഏര്‍പ്പെടുത്തിയത്. പ്രധാന മണ്ഡലങ്ങളായ വട്ടിയൂര്‍കാവില്‍ 61ഉം നേമത്ത് 85 ഉം ബൂത്തുകളിലാണ് ഇതുപയോഗിച്ചത്. വോട്ട് രേഖപ്പെടുത്തുന്ന വോട്ടിങ് മെഷീന്റെ ബാലറ്റ് യൂണിറ്റിന് സമീപമാണ് വി.വി പാറ്റ് മെഷീനും സ്ഥാപിച്ചിരുന്നത്. ബാലറ്റ് യൂണിറ്റില്‍ വോട്ട് ചെയ്തു കഴിഞ്ഞാലുടന്‍ വി.വി പാറ്റ് മെഷീനില്‍ വോട്ടിങ് വിവരങ്ങള്‍ രേഖപ്പെടുത്തിയ സഌപ്പും അച്ചടിച്ച് വരും.
ഇതില്‍ വോട്ട് ലഭിച്ച സ്ഥാനാര്‍ത്ഥിയുടെ പേര്, ചിഹ്നം, ക്രമനമ്പര്‍ എന്നിവയുണ്ടാകും. ഏഴു സെക്കന്റ് ഇതു കാണാന്‍ സമ്മതിദായകന് അവസരമുണ്ടായി. എട്ടാമത്തെ സെക്കന്റില്‍ സഌപ്പ് തനിയെ മുറിഞ്ഞ് ഒപ്പമുള്ള സീല്‍ചെയ്ത ബാലറ്റ് പെട്ടിക്കുള്ളില്‍ വീഴും. വോട്ട് യാതൊരുവിധ സംശയങ്ങള്‍ക്കും ഇട നല്‍കാതെ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് തന്നെ വീണു എന്ന് വോട്ടര്‍മാര്‍ക്ക് ഇതുവഴി അറിയാനുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: